Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറത്തായത്‌ പിണറായിയുടെ വലംകൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 11:30 am IST
in Kerala

കണ്ണൂര്‍: ഒരു കാലത്ത്‌ സിപിഎം രാഷ്‌ട്രീയത്തിലും ഭരണതലത്തിലും അതികായനായിരുന്ന മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ പതനം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ലോബിക്കേറ്റ കനത്ത തിരിച്ചടിയായി. മാസങ്ങള്‍ നീണ്ട ആഭ്യന്തര പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഇന്നലെയാണ്‌ സിപിഎം സംസ്ഥാന കമ്മറ്റി ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഔദ്യോഗികമായി തീരുമാനമെടുത്തത്‌.

സംസ്ഥാന കമ്മറ്റിയില്‍ നിന്നും ജില്ലാ കമ്മറ്റിയില്‍ നിന്നും ജില്ലാ കമ്മറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ ശശിയെ ശശിയുടെ ജന്മനാടായ പെരളശ്ശേരി ഏരിയാ കമ്മറ്റിയില്‍ നിലനിര്‍ത്താന്‍ പിണറായി വിജയന്‍, ഇ.പി.ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ കണ്ണൂര്‍ ലോബി ശ്രമിച്ചെങ്കിലും ഔദ്യോഗിക വിഭാഗത്തില്‍ വിള്ളല്‍ വരുത്തിക്കൊണ്ട്‌ പി.കെ.ശ്രീമതി, കെ.പി.സഹദേവന്‍, കെ.കെ.ശൈലജ ടീച്ചര്‍, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരടക്കമുള്ളവര്‍ ശശിയെ പുറത്താക്കണമെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ ശക്തമായ ആവശ്യത്തോടൊപ്പം ഉറച്ചു നിന്നതോടെയാണ്‌ പുറത്താക്കുകയല്ലാതെ ഇനി മറ്റൊരു രക്ഷയുമില്ലെന്ന്‌ ബോധ്യപ്പെട്ട സംസ്ഥാന കമ്മറ്റി കടുത്ത നടപടിക്ക്‌ തയ്യാറായത്‌. ഇതോടെ കൈക്കരുത്തിന്റെയും സംഘടനാ ബലത്തിന്റെയും ഒരു കാലത്ത്‌ അധികാര രാഷ്‌ട്രീയത്തിന്റെയും അകത്തളങ്ങളിലെ അതികായനായിരുന്ന ശശിയുടെ പതനം പൂര്‍ത്തിയായി.

കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തിലാണ്‌ ശശി പാര്‍ട്ടിയില്‍ നിന്നും പുറത്താകാനിടയായ സംഭവ പരമ്പരകളുടെ തുടക്കമായത്‌. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ ഭാരവാഹിയുടെ ഭാര്യയും ‘ദേശാഭിമാനി’ ജീവനക്കാരിയുമായിരുന്ന യുവതിയോട്‌ നീലേശ്വരത്തെ ഒരു പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വെച്ച്‌ സദാചാര വിരുദ്ധമായി പെരുമാറുകയും ഇക്കാര്യം പുറത്തറിയിക്കുമെന്ന സൂചന ലഭിച്ചപ്പോള്‍ യുവതിയെ നിരന്തരം ഫോണില്‍ വിളിച്ചും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു ശശിക്കെതിരെ ആദ്യം ഉയര്‍ന്ന ആരോപണങ്ങള്‍. ഒടുവില്‍ ഭീഷണി ശക്തമായപ്പോള്‍ യുവതി വിവരം ഭര്‍ത്താവിനോട്‌ പറയുകയും ഡിവൈഎഫ്‌ഐ നേതാവായ ഭര്‍ത്താവ്‌ പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്കും അഖിലേന്ത്യാ നേതൃത്വത്തിനും രേഖാമൂലം തന്നെ പരാതി നല്‍കുകയുമായിരുന്നു. ഒപ്പം മുന്‍ എംഎല്‍എയുടെ മകളോട്‌ അപമര്യാദയോടെ പെരുമാറിയ സംഭവവും പരാതിയായി സംസ്ഥാന കമ്മറ്റിയിലെത്തി.

ആരോപണങ്ങള്‍ നേതൃത്വം ആദ്യം സ്വകാര്യമാക്കി വെച്ചെങ്കിലും അത്‌ ചോര്‍ന്ന്‌ മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു. സംഭവങ്ങള്‍ ആദ്യം നിഷേധിച്ച ശശി പിന്നീട്‌ നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ തന്റെ രക്തത്തിന്‌ വേണ്ടി ദാഹിക്കുന്ന ചിലരാണ്‌ (അച്യുതാനന്ദനടക്കം) സംഭവത്തിന്‌ പിന്നിലെന്ന്‌ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിക്കയച്ച കത്തും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ശശിതന്നെ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കുകയായിരുന്നുവെന്നും ആരോപണമുണ്ട്‌.

പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലാപമായി വളര്‍ന്നപ്പോള്‍ സ്വയം രക്ഷിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി ശശിക്ക്‌ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒരു വര്‍ഷത്തെ ലീവ്‌ അനുവദിച്ചതായി പ്രസ്താവനയിറക്കുകയായിരുന്നു. ജനത്തെ ബോധ്യപ്പെടുത്താന്‍ ശശി കോയമ്പത്തൂരില്‍ ആയുര്‍വേദ ചികിത്സ തേടുകയും ചെയ്തു. തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ശശി പ്രശ്നം രാഷ്‌ട്രീയ രംഗത്ത്‌ കത്തിപ്പടരുകയും സിപിഎമ്മിന്റെ പരാജയത്തിനുള്ള കാരണങ്ങളിലൊന്നായി മാറുകയും ചെയ്തപ്പോള്‍ പ്രശ്നത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ വൈക്കം വിശ്വന്‍ കണ്‍വീനറായി സമിതിയെ നിയോഗിക്കുകയായിരുന്നു.

ഈ കമ്മറ്റി ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിവെക്കുകയും ചെയ്തതോടെ പുറത്താക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന്‌ ബോധ്യപ്പെട്ട പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വം കടുത്ത നടപടിക്ക്‌ നിര്‍ബന്ധിതമായത്‌. ശശിയെ പുറത്താക്കിയ നടപടി സിപിഎം കണ്ണൂര്‍ ലോബിയുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി അച്ചടക്ക നടപടി അംഗീകരിച്ചു പ്രവര്‍ത്തിക്കുമെന്നൊക്കെ ശശി പറയുന്നുണ്ടെങ്കിലും ശശി തങ്ങള്‍ക്കെതിരെ അവസരം കിട്ടിയാല്‍ എന്തൊക്കെ വിളിച്ചു പറയുമെന്ന ഭീതിയിലാണ്‌ പിണറായി അടക്കമുള്ള കണ്ണൂര്‍ സഖാക്കള്‍.

സിപിഎമ്മിന്റെ അഭിമാനമായിരുന്ന എകെജിയുടെ മണ്ണില്‍ പിറന്ന്‌ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളിലൂടെ വളര്‍ന്ന്‌ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയ പി.ശശിയുടെ പതനം പാര്‍ട്ടിയെ അപമാനത്തിലാഴ്‌ത്തിയിരിക്കുകയാണ്‌.

-എ.ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

India

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

Kerala

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി, രാജ്യസഭാ എംപി ദേബാശിഷ് ​​സാമന്താരെ പാർട്ടി വിട്ടു

ജമ്മുകശ്മീരില്‍ കേബിള്‍ കാറില്‍ തകരാര്‍: കുടുങ്ങിയവരില്‍ മലയാളികളും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.