കൊൽക്കത്ത ; മമതയുടെ ഭരണകാലത്ത് നാടിനെയും, നാട്ടുകാരെയും വിറപ്പിച്ച് നടന്നിരുന്ന തൃണമൂൽ ഗുണ്ടകളെ ഒന്നൊന്നായി അറസ്റ്റ് ചെയ്ത് ബംഗാൾ പൊലീസ് . പശ്ചിമ ബംഗാളിലെ സംക്രയിൽ പ്രദേശത്ത് നടന്ന പരിശോധനയിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ട സണ്ണി മൊല്ലയെ അറസ്റ്റ് ചെയ്ത പോലീസ് തെരുവിലൂടെ പരസ്യമായി നടത്തിച്ചു.സണ്ണി മൊല്ല ടിഎംസിയുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘാംഗമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഹൗറയിൽ നിന്നുള്ള ഗുണ്ടാസംഘമായ ആകാശ് സിംഗിനെ പോലീസ് പിടികൂടി തല മൊട്ടയടിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് തെരുവുകളിലൂടെ കൊണ്ടു പോയത് . സംക്രയിലിലും പരിസര പ്രദേശങ്ങളിലും വളരെക്കാലമായി കൊള്ളയടിക്കലും , തൃണമൂലിന്റെ പേരിൽ ഭീഷണിപ്പെടുത്തലും നടത്തിയിരുന്നത് ആകാശ് സിംഗാണ്.
വ്യാപാരികളിൽ നിന്നും ചെറുകിട കടയുടമകളിൽ നിന്നും ആകാശ് സിംഗ് പതിവായി പണം തട്ടിയെടുത്തിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു . ഭീഷണിപ്പെടുത്തൽ, ആക്രമിക്കൽ, ബിസിനസുകൾ അടച്ചുപൂട്ടിക്കൽ എന്നിവയും ആകാശ് ചെയ്തിരുന്നു. പ്രദേശത്തെ നാട്ടുകാർ “ഛോട്ടാ ഡോൺ” എന്നാണ് ഇയാളെ വിളിച്ചിരുന്നത്. കൊള്ളയടിക്കൽ, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ഉൾപ്പെടുന്ന നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട് . വർഷങ്ങളായി ഇത്തരം തൃണമൂൽ ഗുണ്ടകളെ ഭയന്നായിരുന്നു നാട്ടുകാർ ജീവിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പൊലീസ് നടപടികൾ
















