Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇവര്‍ക്കറിയാം ആഭരണവും വീട്ടുഭരണവും

Janmabhumi Online by Janmabhumi Online
Dec 6, 2013, 05:30 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

ചെളിയും പാഴ്‌ക്കടലാസും കഴുത്തിലും കാതിലുമിടാന്‍ ആരുടെയും സ്വബോധം സമ്മതിക്കില്ല. പക്ഷേ , കാതിലാടുന്ന ഈ കമ്മലുകളും കഴുത്തിനഴകേറ്റുന്ന ഈ മാലകളും വെറും കടലാസുകൊണ്ടുള്ളതാണന്നു പറഞ്ഞാലും ആരും കളയുകയുമില്ല. ഇതിന്റെ പിന്നിലെ കരവിരുത്‌ ആഭരണ നിര്‍മ്മാണത്തില്‍ വമ്പിച്ച അവകാശവാദങ്ങളൊന്നും പറയാത്ത മൂന്നു വീട്ടമ്മമാരുടേതാണ്‌.

അലങ്കാരത്തിന്റെ ആ ആഭരണക്കഥ ഇങ്ങനെ.

ആമ്പല്ലൂര്‍ സ്വദേശിനികളായ മൂന്ന്‌ വനിതകള്‍; അവര്‍ മാറി മാറി വരുന്ന ആഭരണ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി വസ്ത്രധാരണത്തിന്‌ അനുയോജ്യമായ ആഭരണങ്ങള്‍ നിര്‍മ്മിച്ചു വിപണനം ചെയ്യുകയാണ്‌. സ്വര്‍ണ്ണത്തിനു തൊട്ടാല്‍ പൊള്ളുന്ന വിലയുള്ള ഈ കാലത്ത്‌ ചെലവു ചുരുങ്ങിയ രീതിയില്‍ കളിമണ്ണിലും കടലാസിലും ഇവര്‍ തീര്‍ക്കുന്ന ആഭരണ വൈവിധ്യങ്ങള്‍ക്ക്‌ ആവശ്യക്കാരുമേറെയാണ്‌.

അനിത ശ്രീകുമാര്‍, സൗമ്യ മുരളി, ബിജി അരുണ്‍ എന്നിവരാണ്‌ മൂവര്‍ സംഘത്തില്‍. അയല്‍ വാസികളായ ഇവര്‍ മൂന്നുപേരും ഈ രംഗത്തേക്കു തിരിഞ്ഞിട്ട്‌ മൂന്നു വര്‍ഷമായി. സാങ്കേതിക സാമഗ്രികളും വന്‍ മുതല്‍ മുടക്കും ഇല്ലാതെ വീട്ടിലിരുന്ന്‌ ചെയ്യാവുന്ന ഒരു തൊഴില്‍ മേഖല എന്ന ആശയമാണ്‌ ആദ്യം ഉയര്‍ന്നത്‌.
ആശയം ആഭരണ നിര്‍മ്മാണ രംഗത്തെത്തിച്ചു. സാരി പെയിന്റിംഗ്‌, ഫാബ്രിക്‌ പെയിന്റ്‌, ടോയ്സ്‌ നിര്‍മ്മാണം തുടങ്ങിയ ഇനങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഇവര്‍ ചെയ്തിരുന്നത്‌. എന്നാല്‍ വളരെ ചുരുങ്ങിയ വിലയില്‍ ലഭിക്കുന്ന വര്‍ണ്ണക്കടലാസുകളുപയോഗിച്ച്‌ ആഭരണങ്ങള്‍ നിര്‍മ്മിക്കാനാവും എന്ന ആശയമാണ്‌ ഇവരെ കടലാസ്‌ ആഭരണ നിര്‍മ്മാണ രംഗത്തേക്ക്‌ കൂടുതല്‍ ശ്രദ്ധ തിരിക്കുവാന്‍ പ്രേരിപ്പിച്ചത്‌. ലൈറ്റ്‌ വെയ്റ്റായും, വിവിധ വര്‍ണ്ണങ്ങളിലും നിര്‍മ്മിച്ചു നല്‍കാം എന്നതാണ്‌ കടലാസ്‌ ആഭരണങ്ങളുടെ പ്രത്യേകത. ജിമിക്കി, മാല, കമ്മല്‍, ലോക്കറ്റ്‌ തുടങ്ങിയവ ഇവര്‍ കടലാസില്‍ നിര്‍മ്മിക്കുന്നു. വസ്ത്രങ്ങളുടെ നിറങ്ങള്‍ക്ക്‌ അനുയോജ്യമായ ആഭരണങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ ഏറുകയാണ്‌. ഇതില്‍ ജിമുക്കിയാണ്‌ കൂടുതലായും വിപണനം നടക്കുന്നത്‌. കടലാസാണെങ്കിലും മഴ നനയുമ്പോഴോ വെള്ളത്തില്‍ വീഴുമ്പോഴോ കേടുപാടുകള്‍ സംഭവക്കുന്നില്ല എന്നതാണ്‌ ഗുണം.

ഇപ്പോള്‍ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന ക്ലേ മോഡല്‍ ആഭരണങ്ങളാണ്‌ ഇവര്‍ നിര്‍മ്മിക്കുന്ന മറ്റൊരു ഇനം. കടലാസില്‍ നിര്‍മ്മിക്കുന്ന എല്ലാ തരം ആഭരണങ്ങളും കളിമണ്ണിലും ഇവര്‍ നിര്‍മ്മിക്കുന്നു. കളിമണ്‍ ആഭരണങ്ങള്‍ക്ക്‌ നിര്‍മ്മാണജോലി കൂടുതലായതുകൊണ്ട്‌ നാട്ടിന്‍ പുറങ്ങളില്‍ വിപണി കണ്ടെത്താനും സാധിക്കാറില്ല. കളിമണ്ണുപയോഗിച്ച്‌ ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ രണ്ടാഴ്‌ച്ചയിലേറെ സമയമെടുക്കും. ഒരു കിലോഗ്രാം കളിമണ്ണ്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക്‌ അയ്യായിരം രൂപയോളം ലഭിക്കും. സാധാരണ കളിമണ്ണിനു പുറമെ കൊറിയന്‍ ക്ലേ, ഡ്രയര്‍ ക്ലേ എന്നീ കളിമണ്ണുകളിലാണ്‌ ഇവര്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്‌.

കളിമണ്ണുപയോഗിച്ച്‌ മുപ്പത്തിയഞ്ചു ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്‌. വ്യത്യസ്തമായ ഇനങ്ങളില്‍ പരിശീലനം നേടിയ ശേഷം മൂവരും ഒന്നിച്ചാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. വീട്ടമ്മമാര്‍ക്ക്‌ ഒഴിവു സമയങ്ങളില്‍ സ്വയം തൊഴിലിലൂടെ വരുമാനമാര്‍ഗ്ഗം കണ്ടെത്താനുള്ള ഈ മേഖലയില്‍ ഇവര്‍ പരിശീലനവും നടത്തിവരുന്നുണ്ട്‌. ആഭരണ നിര്‍മ്മാണത്തിനു പുറമെ അലങ്കാര നെറ്റിപ്പട്ടങ്ങളും ഇവര്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്‌. നെറ്റിപ്പട്ട നിര്‍മ്മാണത്തില്‍ പാലിക്കേണ്ട ലക്ഷണങ്ങളും അളവുകളും സ്ഥാനങ്ങളും കൃത്യമായി ശ്രദ്ധിച്ചാണ്‌ ഇവര്‍ നിര്‍മ്മിക്കുന്നത്‌. ഇതിനെല്ലാം പുറമെ ക്രിസ്റ്റല്‍ ഓര്‍ണമെന്റ്സ്‌, ഫ്ലവര്‍ മേക്കിങ്‌, ക്രാഫ്റ്റ്‌ വര്‍ക്ക്‌, മിറര്‍ വര്‍ക്ക്‌ തുടങ്ങിയ ഇനങ്ങളിലും ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തികളും ഒപ്പം പരിശീലനവും നടത്തി വരികയാണ്‌.

സ്വര്‍ണ്ണാഭരണങ്ങള്‍ക്കപ്പുറത്ത്‌ ആഭരണങ്ങളിലെ വൈവിധ്യത തേടിയെത്തുന്ന പുത്തന്‍ തലമുറക്ക്‌ മുന്നില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കാവുന്ന മാച്ചിങ്‌ മോഡലുകളുടെ വിപണന സാധ്യത തിരിച്ചറിഞ്ഞതാണ്‌ ഈ മൂവര്‍ സംഘത്തിന്റെ ജീവിത വിജയം. അതെ, ഇവര്‍ വീട്ടുഭരണം നടത്തുന്നു, ഒപ്പം ആഭരണ വിപണിയിലെ ഭരണവും…..

രാജേഷ്‌ കുറുമാലി

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

16 കോടിയുടെ കാര്‍, രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ കൊച്ചിയില്‍, റോഡ് ടാക്‌സ് ഇനത്തില്‍ അടച്ചത് 2.69 കോടി രൂപ

World

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖയും , ഹിജാബും , നിസ്ക്കാര മുറികളും നിരോധിക്കും : സൂചന നൽകി ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ

Special Article

ഭാരതാംബ – ഭാരതത്തിന്റെ മാതൃരൂപം

World

ജപ്പാന്റെ ചാന്ദ്ര ദൗത്യത്തിന് തിരിച്ചടി ; മൂൺ ലാൻഡർ ‘റെസിലിയൻസ്’ ലാൻഡിംഗിനിടെ തകർന്നു വീണു

Education

കേരളത്തിലെ എം.ബി.എ കോഴ്‌സ് പ്രവേശന പരീക്ഷ കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചതറിഞ്ഞ് ഒ.എസ് അംബിക എംഎല്‍എ എത്തിയപ്പോള്‍.

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്ക് പീഡനമെന്ന് വ്യാജ പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജര്‍

ദാരിദ്ര്യം പറഞ്ഞിരുന്ന പഴയ കെഎസ്ആര്‍ടിസി അല്ല ഇപ്പോഴുള്ളതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies