Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

ഭാരതമാതാവിന്റെ ചിത്രം കണ്ടാലും കാവി നിറം കണ്ടാലും അവര്‍ക്കു ചുവപ്പു കണ്ട കാളയെപ്പോലെ വെകിളി കയറുകയും ചെയ്യും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്നലെ തലസ്ഥാനത്ത് കണ്ടത്. ഭാരതമാതാവിന്റെ ചിത്രം വേദിയില്‍ ഉണ്ട് എന്നതിന്റെ പേരില്‍, രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തരംതാണ നടപടിയായിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 12:48 pm IST
in Editorial, Vicharam

‘ഭാരതമെന്നു കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം’
എന്നു പാടിയ മഹാകവി വള്ളത്തോളിന്റെ നാടാണിത്. പക്ഷെ ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാരിന് ഭാരതമെന്നു കേട്ടാല്‍ ഹാലിളകുന്ന അവസ്ഥയായിരിക്കുന്നു. ഭാരതമാതാവിന്റെ ചിത്രം കണ്ടാലും കാവി നിറം കണ്ടാലും അവര്‍ക്കു ചുവപ്പു കണ്ട കാളയെപ്പോലെ വെകിളി കയറുകയും ചെയ്യും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്നലെ തലസ്ഥാനത്ത് കണ്ടത്. ഭാരതമാതാവിന്റെ ചിത്രം വേദിയില്‍ ഉണ്ട് എന്നതിന്റെ പേരില്‍, രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തരംതാണ നടപടിയായിപ്പോയി. ഫലത്തില്‍ ഇതു ബഹിഷ്‌കരണം തന്നെയാണ്. ചിത്രം മാറ്റണമെന്ന ആവശ്യം നിരാകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ രാജ്ഭവന്റെ അന്തസ്സും മാന്യതയും ഉയര്‍ത്തിപ്പിടിക്കുകയും ഭാരതമാതാവിനോടുള്ള ആദരം അടിവരയിട്ടു പ്രകടമാക്കുകയും ചെയ്തു. രാജ്ഭവനിലെ പരിപാടികള്‍ എങ്ങനെ നടത്തണമെന്നു രാജ്ഭവന്‍ തീരുമാനിക്കും എന്നതായിരുന്നു ഗവര്‍ണറുടെ ഉറച്ച നിലപാട്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണ് രാജ്ഭവനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പങ്കെടുക്കാനിരുന്നത് കൃഷിമന്ത്രി പി. പ്രസാദ്. അതില്‍ നിന്നു പിന്‍മാറിയ സര്‍ക്കാര്‍, പരിപാടി സെക്രട്ടേറിയറ്റിലേയ്‌ക്കു മാറ്റി. രാജ്ഭവനില്‍ പരിപാടികള്‍ നിശ്ചിത സമയത്തു മരം നട്ടുകൊണ്ടു ഗവര്‍ണര്‍ നടത്തുകയും ചെയ്തു. ഗവര്‍ണര്‍മാര്‍എല്ലാം എറാന്‍മൂളികളല്ലെന്ന സത്യം മനസ്സിലാക്കാത്ത ഇക്കൂട്ടര്‍ക്ക് ഇനിയും നേരം പുലര്‍ന്നിട്ടില്ല.

ഗവര്‍ണറുമായും രാജ്ഭവനുമായും രാഷ്‌ട്രീയ പോരാട്ടം നടത്തുന്ന ശൈലി തുടരുന്ന കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഓരോ തവണയും സ്വയം നാണംകെടുന്ന അനുഭവമാണുണ്ടാകുന്നത്. പക്ഷേ, അനാവശ്യ വിവാദങ്ങളിലേയ്‌ക്കു പിന്നെയും ചെന്നു ചാടുകയും ചെയ്യുന്നു. പഹല്‍ഗാം പ്രശ്നവും അതിന് ഭാരതം പാകിസ്ഥാന് കൊടുത്ത കനത്തതിരിച്ചടിയും വഴി ഭാരതീയരില്‍ ദേശീയ ബോധം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്തു തന്നെ ഭാരതാംബയെ അവഗണിക്കുന്ന പ്രവര്‍ത്തി ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിയുന്നത് അടുത്തു വരുന്ന നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ രാഷ്‌ട്രീയ നേട്ടം മനസിലുള്ളത് കൊണ്ടുതന്നെ ആയിരിക്കാം. പക്ഷേ, രാഷ്‌ട്ര ഭക്തി മറ്റെല്ലാത്തിനും മേലേ കാണുന്ന ഭാരതപുത്രര്‍ക്ക് വോട്ടിനും അധികാരത്തിനുമപ്പുറം ഉള്ള വികാരമാണ് ഭാരത മാതാവിനോടുള്ള ആദരം. അവരുടെ രാഷ്‌ട്ര സ്നേഹത്തിനു നിറമോ രാഷ്‌ട്രീയ ചിന്തയോ ജാതിമത ചിന്തകളോ വിഷയമല്ല. ആ നിലവാരത്തിലേയ്‌ക്ക് ഉയരണമെങ്കില്‍ മനസ്സില്‍ ദേശീയ ബോധം വേണം. ഇന്നത്തെ പ്രതിപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക് ഇല്ലാത്തതും അതു തന്നെയാണ്.

സ്വാതന്ത്ര്യ സമരകാലത്ത് ഭാരതത്തെ ഒറ്റുകയും ഈ രാജ്യത്തെ പല റിപ്പബ്ളിക്കുകളാക്കി കീറിമുറിക്കണമെന്ന് വാദിക്കുകയും ചെയ്തവരാണ് കമ്യൂണിസ്റ്റുകള്‍. ചൈനയുമായി യുദ്ധത്തില്‍ മനസ്സുകൊണ്ടു ചൈനയ്‌ക്കൊപ്പം നിന്നവര്‍. അന്ന് ഭാരത സൈനികര്‍ക്കായി രക്തം കൊടുക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദനെ തള്ളിപ്പറഞ്ഞവര്‍. അവര്‍ക്കൊന്നും ദേശീയ വികാരം എന്തെന്നു മനസ്സിലാക്കാനാവില്ല. അതറിയുന്നവര്‍ക്കേ ഭാരതമാതാവ് എന്ന സങ്കല്‍പത്തിന്റെ മൂല്യം മനസ്സിലാക്കാനാവൂ. ഇക്കൂട്ടര്‍ വെറും കല്ലും മണ്ണും മാത്രമായി കാണുന്ന ഈ നാടിനെ പവിത്രഭൂമിയായും അമ്മയായും കാണുന്നവരുടെ പ്രസ്ഥാനമാണ് ഇന്നു രാജ്യം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതമാതാവ് ആദരിക്കപ്പെടും. തമസ്‌കരിക്കപ്പെട്ട ചരിത്രങ്ങള്‍ വെളിച്ചം കാണും. ഭാരതത്തിന്റെ മഹത്വം ലോകം അറിയും. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടും. അതില്‍ ആര്‍ക്കും അസ്വസ്ഥതയുണ്ടായിട്ടു കാര്യമില്ല. വിഭാഗീയതയുടേയും വിഘടന വാദത്തിന്റെയും മതസ്പര്‍ധയുടേയും ജാതിവിവേചനത്തിന്റേയും വിത്തിനു മുളച്ചു വളരാന്‍ വരുംകാലത്ത് കാര്യമായ വളക്കൂറുള്ള മണ്ണായിരിക്കുകയില്ല ഭാരതത്തിലേത്. രാഷ്‌ട്രം ആ ദിശയിലേയ്‌ക്കു നീങ്ങുമ്പോള്‍, മാറ്റങ്ങള്‍ അറിയാതെയും ഉള്‍ക്കൊള്ളാതെയും ചക്കിനു കെട്ടിയ മൃഗത്തേപ്പോലെ ഒരേ ചാലിലൂടെ വട്ടം കറങ്ങുകയാണ് ഇവിടത്തെ കമ്യൂണിസ്റ്റുകള്‍.

Tags: kerala governorKerala Governmentraj bhavanBharathamba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

പുതിയ വാര്‍ത്തകള്‍

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.