Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 06:20 am IST
inKerala

തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്ന വിജിലന്‍സ് പരാതിയുടെ പശ്ചാത്തലത്തില്‍ പുതിയ വിവാദം. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊപ്പം, അതിന് പിന്നിലെ മുന്‍കാല ഭരണനടപടികള്‍, ഓഡിറ്റ് തടസവാദങ്ങള്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ജീവനക്കാര്‍ക്ക് അനുവദിച്ച പ്രത്യേക അവധി, വിവരാവകാശ അപേക്ഷകളിലെ നടപടിക്രമങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിഷയങ്ങളും പരിശോധിച്ച് വസ്തുത പുറത്തുകൊണ്ടുവരണമെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

2025 ഏപ്രില്‍ 30ന് വിരമിച്ച ഫാം സൂപ്രണ്ട് ടി.ടി. ജേക്കബിന്റെ സേവനകാലവുമായി ബന്ധപ്പെട്ട് നിരവധി ഓഡിറ്റ് തടസവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, അവയില്‍ ചിലത് വിരമിക്കുന്നതിന് മുമ്പ് പരിഹരിക്കപ്പെട്ടിരുന്നില്ലെന്നുമാണ് എംപ്ലോയീസ് സംഘിന്റെ ആരോപണം.

പ്രത്യേക അവധി അനുവദിച്ചത് ചട്ടപ്രകാരം: സര്‍വ്വകലാശാല

അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരിയായ ഡോ. പ്രവിഷ കെ.ആറിന് ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് സര്‍വ്വകലാശാല പ്രത്യേക അവശതാവധി അനുവദിച്ചതുമായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, നിശ്ചിത സാഹചര്യങ്ങളില്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ സംഭവിക്കുന്ന അപകടവുമായി ബന്ധപ്പെട്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥ നിലവിലുണ്ടെന്ന് എംപ്ലോയീസ് സംഘ് ചൂണ്ടിക്കാട്ടി. ഡോ. പ്രവിഷ കെ.ആറിനെതിരെ ഉയര്‍ന്ന പരാതിക്ക് പിന്നില്‍ വ്യക്തിപരമായ വിരോധമുണ്ടെന്ന ആരോപണവും എംപ്ലോയീസ് സംഘ് ഉന്നയിച്ചു.

ഡോ. പ്രവിഷയും ശ്യാംനാഥ് കെ.യും നല്‍കിയ പരാതികളില്‍ നടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയും വഹിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട ഭരണനടപടികളില്‍ ഇടപെടുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് അതേ വിഷയവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളില്‍ വിവരങ്ങള്‍ നല്‍കുന്നതെങ്കില്‍, നടപടിക്രമങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിന് ഉയര്‍ന്ന അധികാരിയുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തണമെന്നാണ് സംഘിന്റെ ആവശ്യം.

ടി.ടി. ജേക്കബിന്റെ സേവനകാലവുമായി ബന്ധപ്പെട്ടതായി പറയുന്ന ഓഡിറ്റ് തടസവാദങ്ങളുടെ സ്വഭാവം, അവയില്‍ ഉള്‍പ്പെട്ട സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വൈകുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്നിവ സര്‍വകലാശാല വ്യക്തമാക്കണമെന്ന് എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
ഓഡിറ്റ് തടസങ്ങള്‍ എന്തൊക്കെയാണെന്നും, അവയ്‌ക്ക് ഉത്തരവാദികള്‍ ആരാണെന്നും, അവ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്നും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വൈകുന്നതിന് നിയമപരമായ കാരണം എന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ഉണ്ടാകണമെന്നും സംഘ് ആവശ്യപ്പെട്ടു. നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രശാന്ത് പി.എസ്. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളും രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കണം.

ഒരാള്‍ ഉന്നയിക്കുന്ന ആരോപണം മാത്രം അടിസ്ഥാനമാക്കി ജീവനക്കാരെ കുറ്റക്കാരാക്കാന്‍ പാടില്ല. അതേസമയം, ഏതെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നടപടി വേണം. അമ്പലവയല്‍ ഗവേഷണ കേന്ദ്രത്തിലെ മുഴുവന്‍ വിഷയങ്ങളിലും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന രംഗത്ത് വരുമെന്നും കേരള കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി. എന്‍., സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Tags: Employees SanghKerala Agricultural UniversityVigilance complaint
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

Kerala

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

Kerala

സര്‍ക്കാരിന്റെ അനാസ്ഥ: കാര്‍ഷിക സര്‍വകലാശാല പ്രതിസന്ധിയിലെന്ന് എംപ്ലോയീസ് സംഘ്

കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ സംസാരിക്കുന്നു
Kerala

തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിക്കണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം: ശിക്ഷയില്‍ ഇളവ് വേണമെന്ന തച്ചങ്കരിയുടെ വാദവും കോടതി അംഗീകരിച്ചില്ല

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

തലയ്‌ക്ക് 2.2 കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ കര്‍ശന നടപടി; പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

ഗോലോകാനന്ദ സ്വാമിജിക്ക് സമാരാധനാ ശ്രദ്ധാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.