India

ബ്രികസ് ഉച്ചകോടി 2026: സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധമാക്കരുത്: മോദി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധമാക്കുന്നത് പുരോഗതിക്ക് തടസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതില്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബ്രികസ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ധാതുക്കളുടെയും സാങ്കേതിത വിദ്യകളുടെയും കൈമാറ്റത്തില്‍ ചൈനയുടെ വിമുഖതയില്‍ ലോകമെമ്പാടും ആശങ്ക നിലനില്‍കുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെകൂടി സമീപത്തിരിത്തി മോദിയുടെ പരമാര്‍ശം.

ലോകത്ത് സംഘര്‍ഷങ്ങള്‍ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അത് സാധാരണക്കാരന്റെ ജീവിതത്തില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷിടിക്കുകയാണെന്നും മോദി പറഞ്ഞു. ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത് ഒരു പ്രതിസന്ധിയും ഒരു മേഖലയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കില്ലെന്ന മുന്നറിയിപ്പും മോദി നല്‍കി. ‘ബ്രിക്‌സ് കണക്റ്റ്’ വഴി നൈപുണ്യം, തൊഴില്‍ക്ഷമത, തൊഴില്‍രംഗത്തെ സ്ത്രീ പങ്കാളിത്തം, സാമൂഹിക സുരക്ഷ, ശേഷി വികസനം എന്നിവയ്‌ക്ക് കരുത്തുപകര്‍ന്നിട്ടുണ്ട്. ചെറുകിട സംരംഭങ്ങളെ പുതിയ ധനകാര്യ-വിപണികളുമായി ബന്ധിപ്പിക്കുന്നതിനായി ‘ബ്രിക്‌സ് എംഎസ്എംഇ കോ-ഓപ്പറേഷന്‍ പോര്‍ട്ടല്‍’ എന്ന പദ്ധതി ആരംഭിക്കുകയും നഗരങ്ങള്‍ക്കിടയില്‍ മികച്ച മാതൃകകള്‍ പങ്കുവെക്കുന്നതിനായി ‘ബ്രിക്‌സ് അര്‍ബന്‍ മൊബിലിറ്റി ഹബ്ബ്’ സ്ഥാപിച്ചതും മോദി ഉയര്‍ത്തിക്കാട്ടി. ബ്രിക്‌സിലൂടെ വികസിപ്പിക്കുന്ന ആശയങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക് പുറമെ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Recent Posts