India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

സിജെപിയുടെ അന്ത്യമടുത്തുവെന്നാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി വിലയിരുത്തിയത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: സിജെപി ബംഗാളിലെ ബങ്കുരയില്‍ ചൊവ്വാഴ്ച (സെപ്തംബര്‍ 8) പ്രഖ്യാപിച്ച പ്രതിഷേധ കുത്തിയിരിപ്പു സമരത്തില്‍ പങ്കെടുത്തത് വെറും 30 പേര്‍ മാത്രം.ഇതോടെ സിജെപിയുടെ അന്ത്യമടുത്തുവെന്നാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി വിലയിരുത്തിയത്.

സിജെപി വളണ്ടിയർ ഷെയ്ഖ് അബ്ദുൾ ഹഫീസിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനതാ പാർട്ടി അനുഭാവികൾ ബാങ്കുര ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് മുന്നിൽ സമരവും പ്രകടനവും നടത്തിയത്. പക്ഷെ പ്രകടനത്തില്‍ പങ്കെടുത്തത് 40 പേരില്‍ താഴെ ആളുകള്‍ മാത്രം. സിജെപിയുടെ പ്രതിഷേധത്തിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഡിഎം ഓഫീസിന് മുന്നിലും ബങ്കുറ ടൗണിലുടനീളം കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. .

നേരത്തെ സിജെപി ബംഗാളില്‍ സ്കൂള്‍ നേരെയാക്കല്‍ പരിപാടി നടത്തിയപ്പോള്‍ അത് നടത്താ‍ന്‍ സര്‍ക്കാര്‍ സ്കൂളില്‍ കയറിയ പ്രവര്‍ത്തകര്‍ക്ക് തല്ല് കിട്ടിയിരുന്നു. അതിന് ശേഷം സിജെപിയുമായി സഹകരിക്കാന്‍ പലരും മടിക്കുകയാണ്. “ഈ മെഗാറാലിയില്‍ പങ്കെടുത്തവരുടെ തലയെണ്ണി നോക്കാം. എത്ര പേരുണ്ടാകും. 30നും 40നും ഇടയ്‌ക്കുള്ള ആളുകള്‍”- മെഗാറാലിയുടെ വീഡിയോ കാണിച്ച് അര്‍ണബ് ഗോസ്വാമി പരിഹസിച്ചു.

ബംഗാളിലെ സുവേന്ദു അധികാരി സര്‍ക്കാരിനെ വീഴ്‌ത്താനുള്ള മെഗാറാലിയായി ബങ്കുരയിലെ സമരം മാറുമെന്നായിരുന്നു വിവിധ മാധ്യമങ്ങളില്‍ വന്ന വിലയിരുത്തലുകള്‍. പക്ഷെ എത്തിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം.

2026 ആഗസ്റ്റിൽ ബംഗാളിലെ ബങ്കുര ജില്ലയില്‍ സിജെപി നടത്തിയ സ്കൂള്‍ നേരെയാക്കല്‍ പദ്ധതി പരാജയപ്പെട്ടിരുന്നു. ഇൻഡസ് ബ്ലോക്കിലെ ഒരു സർക്കാർ സ്‌കൂളിലെ പോരായ്‌മകള്‍ ചൂണ്ടിക്കാണിക്കാന്‍ അവിടെ എത്തിയ 26 കാരനായ സിജെപി വോളൻ്റിയർ ഷെയ്‌ക് അബ്ദുൾ ഹഫീസും കുടുംബവും ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തിനിടെ സന്നദ്ധപ്രവർത്തകന്റെ പിതാവ് മുഹമ്മദ് മാഫിക്ക് മാരകമായി പരിക്കേറ്റു. പിന്നീട് മുഹമ്മദ് കൊല്ലപ്പെട്ടു. ഇത് മുന്‍പേയുള്ള അസുഖത്തിന്റെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ സിജെപി ഇതൊരു വലിയ സംഭവമാക്കി മാറ്റി ജനങ്ങളെ കൂട്ടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ സിജെപിയുടെ സമരം ഇവിടെ ദുര്‍ബലമായി. ഭരണകക്ഷിയായ ബിജെപി പ്രാദേശിക പ്രവർത്തകർ മോശം മാനേജ്‌മെന്റുള്ള സ്‌കൂളുകളുടെ രേഖകൾ മറച്ചുവെക്കാൻ ആക്രമണം സിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതായി അന്ന് സിജെപി നേതൃത്വം ആരോപിച്ചു. ഇതിന് മറുപടിയായി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ബിജെപിക്ക് ഈ ആക്രമണത്തില്‍ പങ്കില്ലെന്ന് പ്രസ്താവിക്കുകയും അക്രമികള്‍ ഏതോ കുറ്റവാളികളാണെന്നും ഇവര്‍ക്കെതിരെ കർശന നിയമനടപടികൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

അക്രമം ശ്രദ്ധയിൽപ്പെട്ട സിജെപി വക്താവ് അശുതോഷ് റാങ്ക, സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിലെ നിരവധി വേദികൾ വിദ്യാർത്ഥി സംഗമങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പരിപാടിക്കുള്ള അനുമതി ബംഗാള്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ പൊതു റോഡുകളിൽ പത്രസമ്മേളനങ്ങൾ നടത്താൻ സിജെപി നിർബന്ധിതരാക്കി. സിജെപിയുടെ ഇത്തരം പരിപാടികള്‍ക്ക് ഓൺലൈനിൽ വലിയ പിന്തുണ ലഭിച്ചെങ്കിലും റോഡില്‍ പ്രതിഷേധിക്കാന്‍ ആളെ കിട്ടുന്നില്ല. ബങ്കുരയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് പുറത്ത് സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പോളിംഗ് വളരെ കുറവാണെന്ന് ഗ്രൗണ്ട് റിപ്പോർട്ടുകൾ എടുത്തുകാണിച്ചു.

അതിന് ശേഷമാണ് സിജെപി ബങ്കുരയില്‍ മെഗാറാലി പ്രഖ്യാപിച്ചത്. പക്ഷെ അതില്‍ പങ്കെടുക്കാനെത്തിയത് 30 പേര്‍ മാത്രമാണ്.

Recent Posts