സുക്രെ (ബൊളീവിയ): ബൊളീവിയയിലെ ഒരു സൈനിക താവളത്തിൽ വെള്ളിയാഴ്ച (04-09-2026) ഉണ്ടായ സ്‌ഫോടനത്തിൽ ഏകദേശം 10 മുതൽ 15 വരെ പേർ കൊല്ലപ്പെട്ടതായി ബൊളിവിഷൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.
പടിഞ്ഞാറൻ ബൊളീവിയൻ നഗരമായ വിയാച്ചയിൽ സ്ഥിതി ചെയ്യുന്ന ഒരു സൈനിക താവളത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന സ്ഥലത്ത് വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്നു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് വക്താവ് റോജർ റോക്ക പറഞ്ഞു. ഏഴ് പേരെ ഇപ്പോഴും കാണാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















