India

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീനഗർ : 1990-ൽ കശ്മീരി പണ്ഡിറ്റ് നഴ്‌സ് സർള ഭട്ടിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ തനിക്ക് പങ്കില്ലെന്ന് കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്. താൻ നിരപരാധിയാണെന്നും, വിചാരണ നേരിടാൻ പറ്റില്ലെന്നും പറഞ്ഞ യാസിൻ മാലിക് വധശിക്ഷ ആവശ്യപ്പെടുകയും ചെയ്തു.

ഈ തീരുമാനത്തിന് മുമ്പ് അള്ളാഹുവിന്റെ മാർഗനിർദേശം തേടാൻ ഉപയോഗിക്കുന്ന ഇസ്ലാമിക പ്രാർത്ഥനയായ ഇസ്തിഖാര താൻ നടത്തിയതായി മാലിക് തന്റെ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. തന്റെ സാഹചര്യങ്ങളുടെയും ചിന്തയുടെയും അടിസ്ഥാനത്തിൽ, വിചാരണ കോടതി നടപടികളെ എതിർക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും യാസിൻ മാലിക് പറയുന്നു.

ശ്രീനഗറിലെ ടാഡ/പോട്ട കേസുകൾ കേൾക്കുന്ന അഡീഷണൽ സെഷൻസ് കോടതിയിൽ തന്റെ അഭിഭാഷകൻ മുഖേനയാണ് യാസിൻ മാലിക് 25 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചത്. 1990 ഏപ്രിലിൽ സരള ഭട്ട് കൊല്ലപ്പെടുന്ന സമയത്ത് താൻ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും മാലിക് പറഞ്ഞു.

ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (SKIMS) 27 വയസ്സുള്ള നഴ്‌സായ സർള ഭട്ടിനെ 1990 ഏപ്രിൽ 18 ന് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 2026 ജൂണിൽ, ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ ഏജൻസി (SIA) യാസിൻ മാലിക്കിനെയും മറ്റ് നിരവധി പേരെയും മുഖ്യപ്രതിയാക്കി 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. യാസിൻ മാലിക് അടക്കമുള്ളവരാണ് സരളഭട്ടിന്റെ കൊലപാതകത്തിന് പിന്നിലെന്നതിന് വ്യക്തമായ തെളിവുകളും കണ്ടെത്തിയിരുന്നു.

Recent Posts