Kerala

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

Published by
സുരേന്ദ്രന്‍ രാമമംഗലം

പിറവം: ഉറ്റവരും ഉടയവരുമില്ലാതെ നഗരങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്ക് അന്തിയുറങ്ങുന്നതിനായി കേന്ദ്ര-സര്‍ക്കാര്‍ സഹായത്താല്‍ മൂന്ന് കോടിയോളം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സത്രം(ആശ്രയ ഭവനം) നാഥനില്ലാക്കളരിയായി മാറുന്നു.

ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി പ്രകാരം 2019 ജനുവരി 28 ന് പിറവം പാലച്ചുവടില്‍ ശിലാസ്ഥാപനം നടത്തുകയും, 2022 ആഗസ്ത് 26 ന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മൂവായിരത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇരുനില കെട്ടിടമാണ് നഗരസഭയുടെ അനാസ്ഥമൂലം നാശത്തിന്റെ വക്കില്‍ എത്തിയിരിക്കുന്നത്. പിറവം പാറേപ്പള്ളിക്കൂടം എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലത്ത് നേരത്തെ എല്‍പി സ്‌കൂള്‍ നടത്തുന്നതിന് വേണ്ടി 20 സെന്റ് ഭൂമി നഗരസഭയ്‌ക്ക് സൗജന്യമായി സ്വകാര്യവ്യക്തി നല്‍കിയ സ്ഥലമാണ് പാറേപ്പള്ളിക്കൂടം. എന്നാല്‍ കുട്ടികളുടെ കുറവ് മൂലം വിദ്യാലയം തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിച്ചില്ല.

കേന്ദ്ര സര്‍ക്കാരിന്റെ നഗരഉപജീവനമിഷന്‍ പദ്ധതി പ്രകാരമുള്ള സാന്ത്വന ഭവനം നിര്‍മിക്കാന്‍ പിറവം നഗരസഭയ്‌ക്ക് ഫണ്ട് അനുവദിച്ചതിനെ തുടര്‍ന്നാണ് അന്നത്തെ നഗരസഭ
ചെയര്‍മാന്‍ സാബു കെ. ജേക്കബ്, കൗണ്‍സിലര്‍ ഉണ്ണി വല്ലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വെറുതെ കിടന്ന പാറേപ്പള്ളിക്കൂടത്തില്‍ സത്രം നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

ആധുനിക സൗകര്യങ്ങളോട് കൂടിയ സാന്ത്വന ഭവനം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടന്നുവെങ്കിലും അന്തിയുറങ്ങാന്‍ സ്ഥലമില്ലാതെ കടയുടെ വരാന്തയിലും, ബസ് കാത്തിരിപ്പ്
കേന്ദ്രത്തിലും ഇപ്പോഴും നിരവധി പാവങ്ങള്‍ തല ചായ്‌ക്കുന്നുണ്ട്. ഇവരെ കണ്ടെത്തി വെറുതെ കിട ക്ക ുന്ന ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തിലെ മുഴുവന്‍ നഗരസഭയിലേക്കും ഫണ്ട് അനുവദിച്ചത്. അത് പ്രകാരം പിറവം നഗരസഭ കേന്ദ്ര ഫണ്ട ഉപയോഗിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു
എന്നല്ലാതെ കെട്ടിടം ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി എന്ന് പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാറി മാറി ഭരിച്ച ഇടത് വലത് മുന്നണി ഭരണസമിതി ശ്രമിച്ചില്ല.

രാഷ്‌ട്രീയ പകപോക്കല്‍ കാരണം ആരോരുമില്ലാത്തവരുടെ ആശ്രയഭവനം കാടുകയറി, ഇഴജന്തുക്കളുടെയും സാമൂഹിക ദ്രോഹികളുടെയും താവളമായി മാറിയിരിക്കുന്നു. അതിനിടെ ആശ്രയ ഭവനത്തിലെ ഒരു മുറിയില്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ ബയോമിത്രം ഓഫീസ് പ്രവര്‍ത്തിക്കുന്നതിലും പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കിടക്കാന്‍ സ്ഥലമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന് പിഞ്ചുകുട്ടികളടക്കും നാലംഗ കുടുംബം പിറവം പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം പോലുമുണ്ടായിട്ടുണ്ട്

 

 

Recent Posts