കൊച്ചി: സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണത്തിന് വഴിവെച്ച പൂക്കളം നശിപ്പിക്കുന്ന ദൃശ്യങ്ങൾ കർണാടകയിൽ നിന്നുള്ളതല്ലെന്നും എറണാകുളം പാലാരിവട്ടത്തുനിന്നുള്ളതാണെന്നും വ്യക്തമായി. പാലാരിവട്ടത്തെ ‘മൈഥിലി’ എന്ന വാണിജ്യ സമുച്ചയത്തിന് മുന്നിൽ വ്യാപാരികളും ജീവനക്കാരും ചേർന്ന് ഉത്രാടദിനത്തിൽ തീർത്ത അത്തപ്പൂക്കളമാണ് വഴിയിലൂടെ നടന്നുപോയ പെൺകുട്ടി കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ചത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ദൃശ്യങ്ങളുടെ സത്യാവസ്ഥ പുറത്തുവന്നത്. സംഭവത്തിൽ കെട്ടിട ഉടമകളും പൊതുപ്രവർത്തകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീഅന്വേഷണം വേഗത്തിലാക്കി. . കൂടുതൽ വിവര ശേഖരണത്തിനായി സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
















