കോഴിക്കോട് : പൊതുഇടങ്ങളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് . നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എക്സ് മുസ്ലീം ആരിഫ് ഹുസൈൻ തെരുവത്ത് . ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ എന്നാണ് ആരിഫ് ചോദിക്കുന്നത് . മുത്തുനബി പറഞ്ഞത് ബാക്കി ഉള്ള ഉസ്താദുമാർ പറയുമ്പോൾ ദേഷ്യപ്പെടുന്നവരെ സംഘികളാക്കുകയാണെന്നും സംഘികളാണെന്നും ആരിഫ് പറയുന്നു.
മതവിധി മനുസ്മൃതി നോക്കി ഏതെങ്കിലും സ്വാമി ഹിന്ദുക്കളോട് പറയുമ്പോൾ ഇനി കിടന്ന് വർഗീയത എന്നും പറഞ്ഞ് നിലവിളിക്കരുതെന്നും ആരിഫ് ഹുസൈൻ തെരുവത്ത് ഫേസ്ബുക്ക് പോസ്റ്റുകളിലായി പറയുന്നു.
















