നാഗ്പൂർ: കന്യാകുമാരി വിവേകാനന്ദ കേന്ദ്ര അധ്യക്ഷൻ എ. ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അഗാധമായ അനുശോചനം രേഖപ്പെടുത്തി. സ്വാമി വിവേകാനന്ദൻ മുന്നോട്ടു വച്ച വിശ്വബന്ധുത്വത്തിന്റെയും മനുഷ്യസേവനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനും രാഷ്‌ട്ര-സമൂഹ സേവനത്തിനുമായി സമ്പൂർണ്ണ ജീവിതം സമർപ്പിച്ച, കര്‍മ്മയോഗത്തിന്റെ മൂർത്തീഭാവമായിരുന്നു ബാലകൃഷ്ണൻ ജി.
ബാലകൃഷ്ണൻ ജിയുടെ ലളിതമായ ജീവിതം, നിസ്വാർത്ഥ സേവനം, ത്യാഗം, ഹിന്ദുത്വത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചല നിഷ്ഠ എന്നിവ സാമൂഹിക പ്രവർത്തകർക്ക് എപ്പോഴും പ്രചോദനമായി നിലനിൽക്കും.
സ്വാമി വിവേകാനന്ദന്റെ കർമ്മങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിലെ ആജീവനാന്ത സമർപ്പിത ജീവൻവ്രതി സംഘത്തിലെ ഒന്നാം തലമുറയിലെ പ്രവർത്തകനായിരുന്നു ശ്രീ. ബാലകൃഷ്ണൻ ജി. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമൂഹത്തിന് ഒരു മഹാത്മാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ദിവംഗതനായ ശ്രീ. ബാലകൃഷ്ണൻ ജിക്ക് വിനീതമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ പുണ്യാത്മാവിന് പരമഗതിയും മോക്ഷവും നൽകണമെന്ന് പരമാത്മാവിനോട് പ്രാർത്ഥിക്കുന്നുവെന്ന് അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.















