Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

മോഹന്‍ലാലിന്‍റെ ഭാര്യയായ സുചിത്ര മോഹന്‍ലാല്‍ 38 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഒരു അഭിമുഖത്തില്‍ താന്‍ ആരുടെ ഫാന്‍ ആണെന്ന കാര്യം തുറന്നുപറഞ്ഞു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി::മോഹന്‍ലാലിന്റെ ഭാര്യയായ സുചിത്ര മോഹന്‍ലാല്‍ 38 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഒരു അഭിമുഖത്തില്‍ താന്‍ ആരുടെ ഫാന്‍ ആണെന്ന കാര്യം തുറന്നുപറഞ്ഞു. ഈയിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര മോഹന്‍ലാല്‍ താന്‍ ആരുടെ ഫാന്‍ ആണെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത്.

ആരുടെ മകള്‍ ആണ് സുചിത്ര മോഹന്‍ലാല്‍ എന്നറിയാമോ? ഒരു കാലത്ത് തമിഴ് സിനീമാലോകം അടക്കിഭരിച്ച നിര്‍മ്മാതാവും നടനുമായ ബാലാജി എന്ന സിനിമാനിര്‍മ്മാതാവിന്റെ മകള്‍ ആണ്. 1950 മുതല്‍ 1980 വരെ കെ. ബാലാജി തമിഴ് സിനിമാ ലോകം അടക്കി ഭരിച്ച നിര്‍മ്മാതാവാണ്. രജനീകാന്തിനെ വീണ്ടും സൂപ്പര്‍ താരപദവിയിലേക്കുയര്‍ത്തി ബില്ല (1980) എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. ആ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. കമല്‍ഹാസന് സൂപ്പര്‍ താരപദവി ലഭിച്ച വാഴ്വേ മായം (1982) എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. അതുപോലെ ഒരു കാലത്തെ തമിഴ് സൂപ്പര്‍താരമായ ശിവാജി ഗണേശന്റെ നിരവധി സിനിമകളുടെ നിര്‍മ്മാതാവായിരുന്നു. ശിവാജി ഗണേശനെ നായകനാക്കി ധാരാളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ബാലാജി. 1966-ലാണ് ആദ്യമായി ശിവാജി ഗണേശനെ നായകനാക്കി ചലച്ചിത്രമെടുക്കുന്നത്. കെ.ആർ. വിജയ നായികയായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് അണ്ണാവിൻ ആശൈ എന്നായിരുന്നു. ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്‌. ഇതിൽ അണ്ണാവിൻ ആശൈ, തന്തൈ, എൻ അണ്ണൻ തുടങ്ങിയ ചിത്രങ്ങൾക്ക്‌ അദ്ദേഹം രചനയും നിർവ്വഹിച്ചു. ഇദ്ദേഹത്തിന്റെ നിർമ്മാണക്കമ്പനിയായ സുജാത സിനി ആർട്‌സ്‌ ഒടുവിൽ നിർമിച്ച ചിത്രം അജിത്തിനെ നായകനാക്കിയുള്ള കിരീടം എന്ന തമിഴ് ചിത്രം ആയിരുന്നു.

നടി സുകുമാരിയാണ് മോഹന്‍ലാലും സുചിത്രയും തമ്മിലുള്ള വിവാഹബന്ധത്തിന് കാരണക്കാരിയായത്. ആദ്യം ജാതകം നോക്കി. ആ നാളുകളില്‍ മോഹന്‍ലാലിന്റെ ഫാന്‍ ആയിരുന്നു സുചിത്ര. മറ്റ് വിവാഹ ആലോചനകള്‍ വന്നപ്പോള്‍ സുചിത്ര അതെല്ലാം തള്ളിക്കളഞ്ഞു. എല്ലാം മോഹന്‍ലാലിന് വേണ്ടിയായിരുന്നു. ജാതകം ചേര്‍ന്നതോടെയാണ് കെ. ബാലാജി ഈ വിവാഹത്തിന് സമ്മതിച്ചത്.

ബാലാജി സിനിമ പ്രൊഡ്യുസറായി വളരുമ്പോള്‍ സുചിത്ര കുട്ടിയായിരുന്നു. അക്കാലത്ത് ഹിന്ദിയിലെ നായകന്‍ അശോക് കുമാര്‍ മദ്രാസില്‍ ഷൂട്ടിംഗിന് വരുമ്പോള്‍ ഭാര്യയെയും കൂടെക്കൂട്ടുമായിരുന്നു. ഭാര്യയെ സുചിത്രയുടെ വീട്ടിലാണ് താമസിപ്പിക്കുക. അങ്ങിനെയാണ് സുചിത്രയുടെ അമ്മ ഉത്തരേന്ത്യന്‍ പാചകശൈലി സ്വായത്തമാക്കിയതെന്ന് സുചിത്ര പറയുന്നു.

1980ല്‍ ബാഷ എന്ന സുചിത്രയുടെ അച്ഛന്‍ ബാലാജി നിര്‍മ്മിച്ച സിനിമയിലൂടെയാണ് തിരിച്ചടികള്‍ മറികടന്ന് വീണ്ടും രജനീകാന്ത് നായകനായി വളര്‍ന്നത്. സുചിത്ര എന്നും രജനിയുടെ ഫാന്‍ ആയിരുന്നു എന്നാണ് ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഈയിടെ താന്‍ രജനീകാന്തിനെ ഫോണില്‍ വിളിച്ചിരുന്നെന്നും ചെന്നൈയില്‍ എത്തിയാല്‍ വീട്ടില്‍ വരാന്‍ രജനികാന്ത് ആവശ്യപ്പെട്ടെന്നും സുചിത്ര പറയുന്നു.

Recent Posts