India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുനെല്‍വേലി: അവധിക്കാലത്ത് ബൈബിള്‍ ക്ലാസുകള്‍ നടത്താനെന്ന വ്യാജേന വിളിച്ചുവരുത്തി നാല് ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സുവിശേഷകന് പ്രത്യേക പോക്‌സോ കോടതി നാല് വധശിക്ഷ വിധിച്ചു. ഗംഗൈകൊണ്ടന്‍ തേവര്‍കുളത്തിനടുത്തുള്ള മേള ഇലന്തൈക്കുളത്ത് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയം നടത്തിയിരുന്ന സുവിശേഷ പ്രസംഗകന്‍ എസ് എബ്രഹാമിനെയാണ് (47) തമിഴ്‌നാട് തിരുനെല്‍വേലിയിലെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് കോടതി ശിക്ഷിച്ചത്.
8, 12, 13 വയസുകാരായ പെണ്‍കുട്ടികളെ സ്‌കൂള്‍ അവധിക്കാലത്ത് ധാര്‍മ്മിക ശാസ്ത്ര, ബൈബിള്‍ ക്ലാസുകള്‍ നടത്താനെന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിവരം അറിയാനിടയായ രക്ഷിതാക്കള്‍ തിരുനെല്‍വേലി റൂറല്‍ ഓള്‍ വുമണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ 2022 ജൂലൈയിലാണ് എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യത്തെ ‘അപൂര്‍വത്തില്‍ അപൂര്‍വ’ മെന്ന് വിശേഷിപ്പിച്ച പ്രത്യേക കോടതി ജഡ്ജി കെ സുരേഷ് കുമാര്‍ ഓരോ ഇരയ്‌ക്കും ഒന്ന് വീതം നാലു വധശിക്ഷയാണ് വിധിച്ചത്. കൂടാതെ 52,000 രൂപ പിഴയും അടയ്‌ക്കണം.

 

Recent Posts