Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: എ എന്‍ ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന് പറഞ്ഞ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തളളി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും. സി പി എമ്മില്‍ ആരും കുറുക്കുവഴികളിലൂടെ നേതാക്കളായി മാറിയവരല്ലെന്ന് പിണറായി പറഞ്ഞു.ഷംസീര്‍ കുറുക്കുവഴികളിലൂടെ നേതാവായ ആളാണെന്ന് വെളളാപ്പളളി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി.ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെയും പൊതുസമൂഹം നല്‍കുന്ന അംഗീകാരത്തിലൂടെയുമാണ് ഒരാള്‍ നേതാവായി മാറുന്നത്.

വെള്ളാപ്പള്ളിയുടെ പ്രസ്താവന തീര്‍ത്തും അസംബന്ധമാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നതായും പിണറായി പറഞ്ഞു. ഇത്തരം വിലയിരുത്തലുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ നടത്തുന്നത് പാര്‍ട്ടി അവജ്ഞാപൂര്‍വം തള്ളിക്കളയും.

അതേസമയം,ഷംസീര്‍ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വെള്ളപ്പള്ളിയോടുള്ളത് നിലപാട് മാറ്റമല്ല. ഷംസീര്‍ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ല. വെള്ളാപ്പള്ളി നടേശന്‍ ഷംസീറിനോട് പറഞ്ഞ പ്രയോഗം നടത്താന്‍ പാടില്ലാത്തതാണ്.തങ്ങളില്‍ എല്ലാ മതക്കാരും ഉണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടേത് വര്‍ഗീയ നിലപാടണോ എന്ന് ആലോചിച്ചു പറയാം.ഇവിടെ ലീഗിനെയാണ് പറഞ്ഞത്. ലീഗിനെ വര്‍ഗീയ പാര്‍ട്ടിയുടെ പട്ടികയില്‍ പെടുത്തിയിട്ടില്ല.ചില വര്‍ഗീയ നിലപാടുകള്‍ ലീഗ് സ്വീകരിക്കാറുണ്ട്. ബിജെപിയുടെയും ഇഡി യുടെയും കൂടെയാണ് കോണ്‍ഗ്രസ്.എല്ലാവരും ചേര്‍ന്നാണ് ഇഡി നീക്കം ആസൂത്രണം ചെയ്തത്. ബിസിനസിന്റെ പേരില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ വന്നാല്‍ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Recent Posts