News

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ബംഗാളിലെ മാൽഡ നിവാസിയായ രസിക് ചന്ദ്ര മണ്ഡലിനെ ഒരു കൊലക്കേസിൽ ശിക്ഷിച്ചത് ആയുഷ്‌കാലമാണ്. ശിക്ഷ 32 വർഷം പിന്നിട്ടപ്പോൾ മണ്ഡലിന് വയസ്സ് 105 ആയി. ആരോഗ്യം ക്ഷയിച്ചു, പക്ഷേ ജീവിതം ശേഷിക്കുന്നു, ജീവപര്യന്തം ശിക്ഷയും ശേഷിക്കുന്നു. എന്നാൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഇടപെട്ട് രസിക് ചന്ദ്ര മണ്ഡലിനെ വെള്ളിയാഴ്ച മോചിപ്പിച്ചു.
ആയുഷ്‌കാലം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കാരണം അകാലത്തിൽ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസ് ഇങ്ങനെ

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ 1920 ൽ ജനിച്ച രസിക് ചന്ദ്ര മൊണ്ടൽ 1988 ലെ ഒരു കൊലപാതകക്കേസിലെ കുറ്റവാളിയാണ്. പശ്ചിമ ബംഗാൾ പോലീസ് എടുത്ത കേസിൽ 1994 ഡിസംബറിൽ, 68 വയസ്സുള്ളപ്പോൾ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 143, 448, 302, 324 വകുപ്പുകൾ പ്രകാരമാണ് മണ്ഡലിനെതിരെ കേസെടുത്തത്. 2018 ൽ, അദ്ദേഹം കൽക്കട്ട ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അപ്പീൽ നിരസിച്ചു. സുപ്രീം കോടതിയെ സമീപിച്ചു, പക്ഷേ ഹർജി തള്ളി.

2020ൽ 99 വയസ്സ് തികഞ്ഞ ശേഷം,മണ്ഡൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് അകാല മോചനത്തിനായി അപേക്ഷിച്ചു. തന്റെ പ്രായാധിക്യവും ആരോഗ്യസ്ഥിതി വഷളാകുന്നതും ചൂണ്ടിക്കാട്ടി മണ്ഡൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഒരു വർഷത്തിനുശേഷം മെയ് മാസത്തിൽ, ഈ വിഷയത്തിൽ പ്രതികരണം തേടി പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടീസ് നൽകിയിരുന്നു.

വാർദ്ധക്യവും ആരോഗ്യസ്ഥിതി വഷളായതും കാരണം 2024 നവംബറിൽ സുപ്രീം കോടതി മണ്ഡലിന് ഇടക്കാല ജാമ്യവും പരോളും നൽകി.

‘ഒരു ഇടക്കാല ഉത്തരവെന്ന നിലയിൽ, ഹർജിക്കാരനായ രസിക് ചന്ദ്ര മണ്ഡലിനെ നിലവിലെ റിട്ട് ഹർജിയുടെ പരിഗണനയിൽ ഉള്ള സമയത്ത്, വിചാരണ കോടതി നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഇടക്കാല ജാമ്യത്തിൽ/പരോളിൽ വിട്ടയക്കണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു,’ കോടതി നേരത്തെ ഉത്തരവിൽ പറഞ്ഞിരുന്നു.

മണ്ഡലിന് സ്വതന്ത്രമായി ജീവിക്കാൻ കഴിയുമെന്ന് കോടതി ഉത്തരവിൽപറയുന്നു. ജീവപര്യന്തം തടവ് അവസാനിച്ചിട്ടില്ലെങ്കിൽ പോലും അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുക്കില്ലെന്ന് പറഞ്ഞു. 2024 ലെ ഇടക്കാല ജാമ്യ ഉത്തരവ് ‘പൂർണ്ണവും അന്തിമവുമാണ്’ എന്ന് സിജെഐ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

Recent Posts