
കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കിഴ?ക്കോത്ത് പന്ത്രണ്ടു വയസ്സുകാരനായ വിദ്യാർഥിക്കുനേരേ ബന്ധുക്കളുടെ ക്രൂരപീഡനം. കൈകാലുകൾ ബന്ധിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്തും മുഖത്തും മുറിവുകളിലും മുളകുപൊടി വിതറുകയും നഖത്തിന്റെ അടിയിൽ ടൂത്ത് പിക്ക് അടിച്ചു കയറ്റുകയും ചെയ്യുകയായിരുന്നു. ഇതെല്ലാം കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് ചെയ്തത്. ഒടുവിൽ, മുറിയിൽനിന്ന് രാത്രി സാഹസികമായി പുറത്തുകടന്ന് റോഡിലെത്തിയ കുട്ടിയെ വഴിയാത്രക്കാരൻ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കുട്ടി ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പീഡനം.
കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി ബന്ധുവീട്ടിലെ മുറിയിൽ അടച്ചിട്ട് മർദിക്കുകയായിരുന്നു. കെട്ട് അയഞ്ഞപ്പോൾ കുട്ടി അതഴിച്ച് ടെറസിലെത്തി കവുങ്ങിൽ കൂടെ താഴേക്ക് ഊർന്നിറങ്ങി റോഡിലെത്തുകയായിരുന്നു. ഇതിനിടെ കാണാതെ പോയ വാച്ച് പിന്നീട് വീടിനുള്ളിൽ തന്നെ കണ്ടെത്തിയിരുന്നു. കുട്ടിയെ പീഡിപ്പിച്ച പിതൃസഹോദരൻ, ഇയാളുടെ ഭാര്യ, മകൻ എന്നിവരുടെപേരിൽ കൊടുവള്ളി പോലീസ് കേസെടുത്തു.
മർദിച്ചതിനും ആയുധങ്ങളുപയോഗിച്ച് ഗുരുതര പരിക്കേൽപ്പിപ്പിച്ചതിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപടി. റ്റു ബന്ധുക്കളുടെയും വീടുകൾ അടുത്തുള്ളതിനാൽ കുട്ടി അവിടെ എവിടെയെങ്കിലും ഉണ്ടാവുമെന്നു കരുതിയാണ് വീട്ടുകാർ അന്വേഷിക്കാതിരുന്നത്. പിതാവിനും രണ്ടാനമ്മയ്‌ക്കും ഒപ്പമാണ് കുട്ടി താമസിക്കുന്നത്. കുട്ടിയെ പോലീസ് ചൈൽഡ് വെൽഫെയർ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.