ബെംഗളൂരു : ഓൺലൈൻ ഗെയിമിംഗ് അടിമപ്പെട്ട് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുകയും വലിയ കടബാധ്യത ഉണ്ടാകുകയും ചെയ്ത മനോവിഷമത്തിൽ യുവതി ജീവനൊടുക്കി . കർണാടക നെലമംഗല ബൊമ്മനഹള്ളിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രഞ്ജിത (28) ആണ് ആത്മഹത്യ ചെയ്തത്.
ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ രഞ്ജിതയ്‌ക്ക് ഒരു വർഷം മുമ്പ് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടിരുന്നു. രഞ്ജിതയുടെ അമ്മയും ഭർത്താവും ചേർന്നാണ് 15 ലക്ഷം രൂപയുടെ കടം അടച്ചുതീർത്തത്. ഇതിനുശേഷവും അവർ ഓൺലൈൻ ഗെയിമിംഗ് ഉപേക്ഷിച്ചില്ല. അവർ വീണ്ടും രഞ്ജിത ഗെയിമിൽ പണം മുടക്കിയിരുന്നു..രഞ്ജിത 10 വർഷം മുമ്പാണ് അരുണിനെ വിവാഹം കഴിച്ചത്. ഗുൽബർഗ നിവാസികളായ ദമ്പതികൾ കഴിഞ്ഞ 5 വർഷമായി നെലമംഗലയിൽ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
രണ്ട് ദിവസം മുമ്പ് അരുൺ ജോലിക്കായി ഗുൽബർഗയിലേക്ക് പോയിരുന്നു. ഏഴ് വയസ്സുള്ള മകനോടൊപ്പം വീട്ടിലായിരുന്ന രഞ്ജിത ഇന്നലെ രാത്രിയാണ് തൂങ്ങിമരിച്ചത്.നെലമംഗല റൂറൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.















