ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം കേരളത്തിലെ ഒരു സ്വകാര്യമെഡിക്കല്‍ കോളെജിലേക്കും. സി.ബി.ഐ കുറ്റപത്രത്തില്‍ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിനെ കുറിച്ച് പരാമർശമുണ്ട്. ള്ളത്.
പത്തനംതിട്ട ജില്ലയില്‍ അടൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്ളത്. അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളെജ് ഹോസ്റ്റലിലാണ് സോള്‍വ് ചെയ്യപ്പെട്ട നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ എത്തിയത്. ഇവിടെ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിയായ ഹിതേഷ് കുമാറിന് നീറ്റ് പരീക്ഷയുടെ ചോര്‍ന്ന ചോദ്യപേപ്പര്‍ ലഭിച്ചതായി പറയുന്നു. റൂംമേറ്റായ ലക്ഷയ് രാജിൽ നിന്നാണ് ചോർന്ന ചോദ്യങ്ങളുടെ പി.ഡി.എഫ്. ഫയൽ ലഭിച്ചതെന്നാണ് കണ്ടെത്തൽ.
കേരളത്തിലേക്ക് ചോദ്യപേപ്പര്‍ എത്തിയത് രാജസ്ഥാന്‍ വഴി
രാജസ്ഥാനിലെ സിക്കറിലുള്ള ആർ.കെ. എഡ്യൂക്കേഷണൽ കൺസൾട്ടൻസിയെ കേന്ദ്രീകരിച്ചാണ് ചോദ്യപ്പേപ്പർ വിതരണ ശൃംഖല പ്രവർത്തിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൺസൾട്ടൻസി ജീവനക്കാരനായ അഭിഷേക് സൈനി വഴി ലക്ഷയ് രാജിന്റെ ബന്ധു സച്ചിൻ ധൻഗറിലേക്ക് ചോദ്യങ്ങൾ എത്തിയത്. അവിടെ നിന്ന് കേരളത്തിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് കൈമാറപ്പെട്ടതുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ് ലക്ഷയ് രാജ്. സിക്കറിലെ അലൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നു. ചോദ്യപ്പേപ്പർ കൈമാറ്റവുമായി ബന്ധപ്പെട്ട ചാറ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്തതായി ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച അന്വേഷണസംഘം കണ്ടെത്തി. ലക്ഷയ് രാജിന്റെ ബന്ധു സച്ചിൻ ധൻഗറിലൂടെയാണ് ചോര്‍ന്ന ചോദ്യപേപ്പര്‍ കേരളത്തിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് കൈമാറപ്പെട്ടതുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥിയായ അഭിഷേക് സൈനി ലക്ഷയ് രാജിന്റെ ബന്ധുവായ സച്ചിന്‍ ധന്‍ഗര്‍ വഴിയാണ് ചോര്‍ന്ന നീറ്റ് പേപ്പറിന് വേണ്ടി സമീപിച്ചത്. ചോർന്ന നീറ്റ് ചോദ്യങ്ങൾ കൈവശമുണ്ടെന്നും അത് ലഭിക്കാൻ 40,000 രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് അഭിഷേകിന്റെ നിർദേശപ്രകാരം സഹപാഠിയായ രജത് ചൗധരി ലക്ഷയ് രാജിന്റെ രാജസ്ഥാൻ ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലേക്ക് 30,000 രൂപ ഫോൺപേ വഴി കൈമാറി.
ഏകദേശം 450 ചോദ്യങ്ങൾ അടങ്ങിയ ഫയൽ ഇവർക്ക് ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. രജത് ചൗധരി തന്റെ സഹോദരൻ ഋഷഭ് ചൗധരിക്കായാണ് ചോദ്യപേപ്പര്‍ വാങ്ങിയതായും സി.ബി.ഐ. വ്യക്തമാക്കുന്നു. ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കും വിതരണത്തിനും പിന്നില്‍ വിദ്യാർഥികളും ഇടനിലക്കാരും ഉൾപ്പെട്ട ആസൂത്രിത ശൃംഖലയാണ് .
ചോദ്യങ്ങള്‍ ചോര്‍ത്തിയത് പരീക്ഷാപേപ്പര്‍ തയ്യാറാക്കുന്ന ചുമതലയുള്ള പ്രൊഫ. കുല്‍ക്കര്‍ണി
ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന കെമിസ്ട്രി പ്രൊഫസർ കുൽക്കർണി ഉൾപ്പെടെയുള്ള പ്രതികൾ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിൽ കുറിച്ച് പുറത്തേക്ക് കടത്തി. മറ്റ് ചിലർ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ മനഃപാഠമാക്കി വിവരങ്ങൾ പുറത്തുവിട്ടു. ഇതിന് പുറമെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ (എൻടിഎ.) ചില വിദഗ്ധർ ചോദ്യങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലും ചോർച്ച നടന്നു.
പിന്നീട് ഹോട്ടൽ മുറികളിൽ ചോദ്യങ്ങൾ എല്ലാം അവര്‍ ഓര്‍ത്തെടുത്തും മറ്റും വീണ്ടും കടലാസിലാക്കി. അതിന് ശേഷം ടെലഗ്രാം, വാട്സാപ്പ് തുടങ്ങിയ സന്ദേശ ആപ്പുകൾ വഴി വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാർക്കും വിദ്യാർഥികൾക്കും കൈമാറി. വിദ്യാർഥികളിൽ നിന്ന് സ്‌കൂൾ സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും സുരക്ഷാ രേഖകളായി ഇടനിലക്കാർ വാങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ഇവര്‍ക്ക് ചോദ്യപേപ്പര്‍ നല‍്കിയത്.
















