India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

വെനസ്വേലയിലെ രണ്ട് പ്രധാന എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ചുമതല ഇന്ത്യയിലെ പ്രമുഖ ഊർജ്ജ പര്യവേക്ഷണ കമ്പനിയായ ഒഎൻജിസി ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:: വെനസ്വേലയിലെ രണ്ട് പ്രധാന എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ചുമതല ഇന്ത്യയിലെ പ്രമുഖ ഊർജ്ജ പര്യവേക്ഷണ കമ്പനിയായ ഒഎൻജിസി ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ പുതിയ പെട്രോളിയം നിയമപ്രകാരം ആണ് ഒഎന്‍ജിസിക്ക് എണ്ണപ്പാടം ഏറ്റെടുക്കാനുള്ള കരാറില്‍ ഒപ്പുവെയ്‌ക്കാന്‍ കഴിയുന്തന്.

ഇങ്ങിനെ ഏറ്റെടുത്താല്‍ കൂടുതല്‍ ആനുകൂല്യങ്ങളും വെനസ്വേല വാഗ്ദാനം ചെയ്യുന്നുണ്ട്. വെനസ്വേലൻ എണ്ണക്കമ്പനിയായ പിഡിവിഎസ്‌എ-യില്‍ നിന്നാണ് പ്രൊജക്റ്റുകളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുക്കുക. ഇതോടെ ഉല്‍പ്പാദനം കൂട്ടാനും സാമ്പത്തിക നേട്ടം വർധിപ്പിക്കാനും ഇന്ത്യക്ക് സാധിക്കും. സമാനമായ ഭൂപ്രകൃതിയുള്ള എണ്ണപ്പാടങ്ങളില്‍ പ്രവർത്തിച്ചുള്ള മികച്ച വൈദഗ്ധ്യവും ഒഎൻജിസിക്ക് ഉണ്ട്. വെനസ്വേലയിലെ എണ്ണപ്പാടത്ത് നിന്നും എണ്ണ കുഴിച്ചെടുക്കാ‍ന്‍ പ്രത്യേകം വൈദഗ്ത്യം വേണം. ഇത് ഒഎന്‍ജിക്കുണ്ട്.

നിലവില്‍ സാ Scal ക്രിസ്റ്റോബല്‍ എണ്ണപ്പാടത്തില്‍ 40 ശതമാനവും കാരബോബോ-1 പദ്ധതിയില്‍ 18 ശതമാനവും ഓഹരി പങ്കാളിത്തം ഒഎൻജിസി വിദേശിനുണ്ട്. ഒഎൻജിസിയുടെ വിദേശ നിക്ഷേപ വിഭാഗമാണ് ഒഎൻജിസി വിദേശ്. അമേരിക്കൻ ഉപരോധങ്ങള്‍ കാരണം മുൻപ് പരിമിതപ്പെടുത്തിയിരുന്ന പ്രവർത്തനങ്ങള്‍ പുതിയ മാറ്റത്തോടെ സജീവമാക്കാൻ ഒഎൻജിസിക്ക് കഴിയും.

അതുപോലെ റഷ്യയിലെ സാഖലിൻ-1 ഓയില്‍ ആൻഡ് ഗ്യാസ് പ്രൊജക്റ്റിലെ 20% ഓഹരികള്‍ ഒഎന്‍ജിസി തിരികെ വാങ്ങി. ഇതും ഇന്ത്യയ്‌ക്ക് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കും. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും റഷ്യൻ വ്യവസ്ഥകള്‍ പാലിച്ച്‌ തങ്ങളുടെ നിക്ഷേപം സംരക്ഷിക്കാൻ ഒഎൻജിസി വിദേശിന് കഴിഞ്ഞു.

Recent Posts