ന്യൂഡൽഹി ; വായില്‍ വരുന്നത് എന്തും വിളിച്ചു പറയുന്നതോ ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്നതോ അല്ല അഭിപ്രായ സ്വാതന്ത്ര്യമെന്ന് സിപിഐ നേതാവ് ആനി രാജ . നടി തൃഷയ്‌ക്കെതിരായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാര്‍ത്ഥ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ആനിരാജയുടെ പരാമർശം.
‘ അഭിപ്രായസ്വാതന്ത്ര്യമായി ഇതിനെ കണക്കാക്കാനാകില്ല. വായില്‍ വരുന്നത് എന്തും വിളിച്ചു പറയുന്നതോ ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്നതോ അല്ല അഭിപ്രായ സ്വാതന്ത്ര്യം . ജനപ്രതിനിധികളില്‍ നിന്നുള്ള ഇത്തരം പ്രസ്താവനകള്‍ ഗൗരവതരമാണ്. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് ‘ എന്നായിരുന്നു ആനി രാജ പറഞ്ഞത്.
നേരത്തെ സനാതനധർമ്മത്തെ പരസ്യമായി ഉദയനിധി അവഹേളിച്ച സമയത്ത് അത് അഭിപ്രായസ്വാതന്ത്യ്രമായി കണ്ടവരാണ് ഇടതുപക്ഷം . അന്ന് ഉദയനിധിയ്‌ക്കെതിരെ പരാതി നൽകിയവരെ പോലും കമ്യൂണിസ്റ്റുകാർ വിമർശിച്ചിരുന്നു. ഈ ഇരട്ടത്താപ്പ് തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചർ.
‘ ആനിയമ്മോ , സംഗതി സത്യമാണ്!
സനാതന ധർമ്മത്തെപ്പറ്റി വായിൽ കൊളളാത്തതെല്ലാം ഇതേ കുഞ്ഞു സ്റ്റാലിൻ പുലമ്പിയിരുന്നു
പക്ഷേ നിങ്ങളാരും അറിഞ്ഞില്ല!!!!
മോദിജിയുടെ സ്വർഗ്ഗസ്ഥയായ മാതാവിനെപ്പറ്റിപോലും പലരും പുലഭ്യം പറഞ്ഞപ്പോളും നിങ്ങൾക്കൊന്നും ചെവി കേട്ടൂടായിരുന്നു
ധർമ്മബോധം അവസരവാദപരമാകരുത് ‘ എന്നാണ് ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്.
















