
തിരുവനന്തപുരം: മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പൈസ ഇല്ലാത്ത ട്രാൻസ്പോർട്ട് ബസിൽ തള്ളി കയറുന്നുവെന്ന വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. ഇതേ സ്‌ത്രീ… തന്റെ അച്ഛനയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കെടക്കുകയാണ്.. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പൈസ ഇല്ലാത്ത ട്രാൻസ്പോർട്ട് ബസിൽ സ്ത്രീകൾ തള്ളി കയറുന്നു. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നു. ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളി കയറും. പാവപ്പെട്ടവൻ പണക്കാരനായി അഭിനയിക്കുന്നു. അല്ലെങ്കിൽ പരമ ദരിദ്രനായി അഭിനയിക്കുന്നു. സമൂഹത്തിലെ വനിതകളുടെ സാമ്പത്തികാവസ്ഥ തിരിച്ചറിഞ്ഞത് കൊണ്ടാണ് പൊതു ഗതാഗത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കാൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചത്.
പ്രിയദർശിനി വിജയിക്കാൻ കാരണം കേരളത്തിലെ വനിതകളുടെ ദാരിദ്ര്യമെന്നും ഗതാഗത വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. എംഎൽഎമാരായ രമേഷ് പിഷാരടി, പി മമ്മിക്കുട്ടി, പിപി സുമോദ്, സംസ്ഥാന സെക്രട്ടറി ഗോകുലം ഗോകുൽദാസ്, ട്രേഡ് യൂണിയൻ നേതാക്കളായ പികെ ശശി, കെ അപ്പു, കെസി ജയപാലൻ, എസി കൃഷ്ണൻ, രക്ഷാധികാരി ശ്രീകുമാർ , സംസ്ഥാന ട്രഷറർ കെകെ സത്യൻ, പാലക്കാട് ജില്ലാ സെക്രട്ടറി കെഐ ബഷീർ എന്നിവരാണ് വേദിയിൽ ഉണ്ടായിരുന്നത്.