കൊൽക്കത്ത : മദ്രസകളുടെ ചുവരുകൾക്കുള്ളിൽ വെറുപ്പിന്റെ വിഷം വിതറുകയും സർക്കാരുകൾ മതഭ്രാന്തന്മാർക്ക് കീഴടങ്ങുകയും ചെയ്ത ബംഗ്ലാദേശിൽ , ഹിന്ദു രക്തം ചൊരിയുന്നത് യാദൃശ്ചികമല്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്രീൻ . ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ കുറിച്ചും അവർ സംസാരിച്ചു.
ബംഗ്ലാദേശിലെ അധികാരത്തിന്റെ മുഖങ്ങൾ മാറിയിരിക്കാമെങ്കിലും, ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ അതേപടി തുടരുന്നുവെന്ന് തസ്ലീമ തുറന്നു പറഞ്ഞു. താരിഖ് റഹ്മാന്റെ ഇപ്പോഴത്തെ കാലഘട്ടമായാലും മുഹമ്മദ് യൂനസിന്റെ മുൻകാല ഭരണമായാലും, ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയ്‌ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
രാജ്യത്ത് വളർന്നുവരുന്ന മതമൗലികവാദത്തെ ആക്രമിച്ച തസ്ലീമ നസ്രീൻ, ബംഗ്ലാദേശിൽ ധാരാളം മദ്രസകൾ തുറക്കുന്നതാണ് ഈ വെറുപ്പിന് പ്രധാന കാരണമെന്ന് പറഞ്ഞു. “ഒരു മദ്രസയുടെയും ആവശ്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ബംഗ്ലാദേശിലെ പല മദ്രസകളും മറ്റ് മതങ്ങൾക്കും അമുസ്ലിംകൾക്കും എതിരെ വെറുപ്പ് പഠിപ്പിക്കുന്നു. സ്വതന്ത്ര ചിന്തകരോ ന്യൂനപക്ഷങ്ങളോ കൊല്ലപ്പെടുമ്പോൾ പോലും, കുറ്റവാളികളെ ശിക്ഷിക്കാൻ രാഷ്‌ട്രീയ ഇച്ഛാശക്തിയില്ല.
രാജ്യത്തിന് പുതിയ ക്ഷേത്രങ്ങളോ മദ്രസകളോ അല്ല, ആധുനിക വിദ്യാഭ്യാസമാണ് വേണ്ടത് . വിദ്യാഭ്യാസത്തിന് മാത്രമേ ആളുകളെ ബോധവാന്മാരാക്കാനും എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നൽകാനും കഴിയൂ. കഴിഞ്ഞ 40 വർഷമായി ഞാൻ യൂണിഫോം സിവിൽ കോഡിനായി പോരാടുകയാണ്. ഈ ഉപഭൂഖണ്ഡത്തിന് യുസിസിയുടെ ആവശ്യകത വളരെ കൂടുതലാണ്. ഒരു സ്ത്രീയെയും മതാധിഷ്ഠിത വ്യക്തിനിയമങ്ങൾ ഭരിക്കരുത്.
ബംഗ്ലാദേശിലെ മതനിയമങ്ങൾ കാരണം, പെൺമക്കൾക്ക് അവരുടെ പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ലഭിക്കുന്നില്ല സ്ത്രീകളെ ലൈംഗിക അടിമകളായി നിലനിർത്തുന്ന മതം ഉപേക്ഷിക്കണമെന്നും അവർ പറഞ്ഞു.











