ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിനെതിരെ ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഇമാം ഉമർ അഹമ്മദ് ഇല്യാസി . വിയോജിപ്പ് പ്രകടിപ്പിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും, പ്രതിഷേധങ്ങൾ മാന്യതയുടെ പരിധിക്കുള്ളിലാകണമെന്നും പൊതു സ്വത്തിന് കേടുപാടുകൾ വരുത്തുകയോ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്തറിൽ അടുത്തിടെ നടന്ന പാറ്റാ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ അപമാനകരമായ വാക്കുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . ഇതിനെതിരെയാണ് ഉമർ അഹമ്മദ് ഇല്യാസി രംഗത്ത് വന്നത് .
“എനിക്കും ഒരു ഉത്തരവാദിത്തമുണ്ട്, ഒരു ഇമാം എന്ന നിലയിൽ, എന്റെ കടമ നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഒരു മാസമായി, ജൂലൈ 20 ന് ആരംഭിച്ച പ്രതിഷേധങ്ങൾക്ക് മുഴുവൻ രാജ്യവും ലോകവും സാക്ഷ്യം വഹിച്ചു. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്, അതിൽ തെറ്റൊന്നുമില്ല. പക്ഷേ അത് മാന്യതയുടെ പരിധിക്കുള്ളിൽ ചെയ്യണം.
പ്രതിഷേധത്തിനിടെ പൊതു സ്വത്തുക്കൾ തകർത്തു . സർക്കാർ ബസുകളും വാഹനങ്ങളും കത്തിച്ചു, റോഡുകൾ തടഞ്ഞു, തീയിട്ടു. സർക്കാർ സ്വത്ത് നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്. അതിനാൽ അത്തരം പ്രവർത്തനങ്ങൾ ആത്യന്തികമായി പൊതുജനങ്ങൾക്ക് ദോഷം ചെയ്യും. വിയോജിപ്പ് ജനാധിപത്യത്തിന്റെ സ്വാഭാവിക ഭാഗമാണ് . വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിനും ഇടയിൽ വ്യക്തമായ വ്യത്യാസമുണ്ട്.
കുടുംബങ്ങൾക്കുള്ളിൽ പോലും വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട് . . എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് ആരെങ്കിലും മാതാപിതാക്കളെ അധിക്ഷേപിക്കാൻ തുടങ്ങണോ . സോഷ്യൽ മീഡിയയുടെ യുഗത്തിൽ, ഇത് ലോകത്തിന്റെ എല്ലാ കോണുകളിലും എത്തും, ലോകം മുഴുവൻ കണ്ടിട്ടുണ്ട്. ചില കുട്ടികൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയെ അപമാനിക്കുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്ത രീതി ദാരുണമായിരുന്നു. ഇതാണോ നമ്മുടെ സംസ്കാരവും മൂല്യങ്ങളും നമ്മെ പഠിപ്പിക്കുന്നത്?”
പ്രതിഷേധത്തിനിടെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ മാത്രമല്ല, മുഴുവൻ രാജ്യത്തിന്റെയും പ്രതിച്ഛായയെ കളങ്കപ്പെടുത്തി . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉപയോഗിച്ച വാക്കുകൾ ലോകം മുഴുവൻ കണ്ടു. ഇത് പ്രധാനമന്ത്രിയെയല്ല, ഇന്ത്യയെയാണ് ബാധിച്ചത്. ഇത് രാജ്യത്തിന് അപമാനമായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എന്റെ യാത്രകളിൽ, ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന് അന്താരാഷ്‌ട്രതലത്തിൽ ലഭിച്ച ബഹുമാനവും ഞാൻ കണ്ടിട്ടുണ്ട് . ഈ ബഹുമതി നരേന്ദ്ര മോദിക്ക് മാത്രമുള്ളതാണെന്ന് ഞാൻ പറയുന്നില്ല. ഇത് ഇന്ത്യയ്‌ക്കുള്ള ബഹുമതിയാണ്. നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്, 37 രാജ്യങ്ങളിൽ നിന്ന് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. ഇത് ചെറിയ നേട്ടമല്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാനമന്ത്രിക്കും ഇത്തരമൊരു അംഗീകാരം ലഭിച്ചിട്ടില്ല.
നിങ്ങൾ അദ്ദേഹത്തെ അപമാനിക്കുകയും അദ്ദേഹത്തിനെതിരെ മോശം ഭാഷ ഉപയോഗിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ മൂല്യങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ഇതാണോ? ഇതാണോ നമ്മുടെ സംസ്കാരം? നിങ്ങൾ എന്ത് സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നത്? രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കാൻ ആളുകൾ മോശം ഭാഷ ഉപയോഗിച്ച രീതി ഇന്ത്യയെ അപമാനിച്ചതിനാൽ ഞാൻ വളരെ സങ്കടത്തോടെയാണ് ഈ വീഡിയോ നിർമ്മിക്കുന്നത്,” ഇല്യാസി പറഞ്ഞു.
















