
അയോധ്യ : ബോംബ് നിർമ്മാണ സാങ്കേതിക വിദ്യകൾ എഴുതി സൂക്ഷിച്ച രാജർഷി ദശരഥ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥി സർഫറാസ് ഖാൻ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത് . ഇപ്പോഴിതാ സർഫറാസിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ സംഘം മറ്റൊരു പ്രധാന കണ്ടെത്തലിന്റെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത് .
സർഫറാസ് ഖാന്റെ വീട്ടിൽ നിന്ന് കാവി നിറത്തിലുള്ള ജയ് ശ്രീറാം ആലേഖനം ചെയ്ത കുർത്തയും അന്വേഷണസംഘം കണ്ടെത്തി . മാത്രമല്ല കാവി കുർത്ത ധരിച്ച് ഇയാൾ അയോധ്യ രാമക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് സർഫറാസിന്റെ വീട്ടുടമസ്ഥനും വെളിപ്പെടുത്തി.
സർഫറാസ് ചില ആളുകളോടൊപ്പമാണ് അയോധ്യ സന്ദർശിച്ചിരുന്നത്, സരയു നദിയിൽ കുളിച്ചിരുന്നു എന്നാൽ വീട്ടുടമസ്ഥൻ പറഞ്ഞു. ഹിന്ദു വസ്ത്രം ധരിച്ച് വേഷം മാറി സർഫറാസ് അയോധ്യ സന്ദർശിച്ചത് എന്തിനെന്ന അന്വേഷണത്തിലാണിപ്പോൾ പോലീസ് . കഴിഞ്ഞ ആറ് മാസമായി സർഫറാസ് ഈ വാടക വീട്ടിൽ താമസിക്കുന്നു . റൂംമേറ്റ് ഒരു ആഴ്ച മുമ്പ് അവധിക്ക് ബസ്തിയിലെ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. സർഫറാസിന്റെ റൂംമേറ്റിനെയും അദ്ദേഹത്തോടൊപ്പം അയോധ്യയിലേക്ക് പോയവരെയും കണ്ടെത്താൻ പോലീസ് ഇപ്പോൾ റെയ്ഡുകൾ നടത്തുകയാണ്.
സർഫറാസ് വലിയൊരു ഭീകര ശൃംഖലയുടെ ഭാഗമാണോ? അയോധ്യയിൽ വലിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നോ? ബോംബ് നിർമ്മണം എവിടെ നിന്നാണ് അയാൾ പഠിച്ചത് എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം . 2008-ലെ മുംബൈ ഭീകരാക്രമണ സമയത്ത് അജ്മൽ കസബും ഹിന്ദുക്കളെ പോലെ കൈയിൽ ചരട് കെട്ടിയിരുന്നു.
കസബ് അടക്കമുള്ള ഭീകരർ കൊല്ലപ്പെട്ടാൽ അത് ‘ഹിന്ദു തീവ്രവാദികളുടെ’ ആക്രമണമായി വരുത്തിതീർക്കാനായിരുന്നു പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെയും ലഷ്കറിന്റെയും പദ്ധതി. എന്നാൽ കസബിനെ ജീവനോടെ പിടികൂടാൻ സാധിച്ച തുഗാരം ഓംബ്ലെയുടെയും പൊലീസിന്റെയും സാഹസം കാരണം ഈ വ്യാജ പ്രചാരണ പദ്ധതി പൊളിയുകയായിരുന്നു