ന്യൂദൽഹി: പാറ്റപ്പാർട്ടിയെന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ ഫണ്ടിംഗിൽ ക്രമക്കേട് ഉണ്ടെന്നും സംഘടനയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഒരു വിവരാവകാശ പ്രവർത്തകൻ. ദീപ്‌കെയുടെ അച്ഛൻ, മകനെ വിദേശത്ത് പഠിപ്പിക്കാൻ അയച്ചതിന്റെ വരുമാന സ്രോതസ്സ് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. വിവരാവകാശ പ്രവർത്തകൻ വിവിധ ഓഫീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ), സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), മഹാരാഷ്‌ട്ര സർക്കാർ എന്നിവിടങ്ങളിലാണ് പരാതികൾ സമർപ്പിച്ചിട്ടുള്ളതെന്ന് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി പറഞ്ഞു.
ഇസിഐ, സിബിഐസി, മഹാരാഷ്‌ട്ര സർക്കാർ എന്നിവയിൽ സമർപ്പിച്ച പരാതികൾ പാറ്റപ്പാർട്ടിയുടെ പ്രവർത്തനവും ധനസഹായവും സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തലങ്ങളിൽ പരാതികൾ സമർപ്പിച്ചതായി തിവാരി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ബന്ധപ്പെട്ട ഒരു കോടി രൂപ ഫണ്ടിൽ നിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കണമോ എന്ന് പരിശോധിക്കാൻ സെൻട്രൽ ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസിനോട് ആവശ്യപ്പെട്ടതായി തിവാരി വെളിപ്പെടുത്തി.
പാറ്റപ്പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ പിതാവ് ഭഗവൻറാവു ദിപ്‌കെയുടെ സ്വത്തുക്കളെക്കുറിച്ച് മഹാരാഷ്‌ട്ര സർക്കാർ അന്വേഷണം നടത്തണമെന്നാണ് മറ്റൊരു ആവശ്യം. ഭഗവൻ റാവു ദീപ്‌കെ മഹാരാഷ്‌ട്ര ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷനിലെ (എംഐഡിസി) മുൻ ജൂനിയർ എഞ്ചിനീയറണ്. പ്രതിമാസം 60,000-65,000 രൂപ വരെ ശമ്പളം വാങ്ങിയിരുന്നു. എന്നാൽ അമേരിക്കയിൽ തന്റെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിന് അദ്ദേഹം എങ്ങനെ പണം കണ്ടെത്തിയെന്ന് ചോദ്യം ചെയ്ത തിവാരി, അനധികൃത സ്വത്തുക്കൾ സമ്പാദിച്ചിരുന്നോ എന്ന കാര്യത്തിൽ അന്വേഷണത്തിന് സാധ്യതയുള്ളതാണ് വിഷയം എന്ന് മഹാരാഷ്‌ട്ര സർക്കാരിന് നൽകിയ പരാതിയിൽ പറയുന്നു.
സിജെപി ഒരു രാഷ്‌ട്രീയ പാർട്ടി പോലെ പ്രവർത്തിക്കുകയും രജിസ്റ്റർ ചെയ്യാതെ സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം ഇതിന് പാർട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ ചൂണ്ടിക്കാട്ടി. രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്യാതെ ഫണ്ട് സ്വീകരിച്ചതായി ആരോപിച്ച് സംഘടനയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മുൻ പാറ്റപ്പാർട്ടിക്കാരൻ
പാറ്റപ്പാർട്ടിയുടെ (സിജെപി) പ്രതിഷേധത്തിൽ പങ്കാളിയായിരുന്നു തിവാരി. എന്നാൽ പ്രതിഷേധ സമരത്തിന്റെ രീതിയും മുറയും ലക്ഷ്യവും മാറിയതോടെ പ്രതിഷേധക്കാരിൽനിന്ന് വിട്ടുപോന്നതായി തിവാരി പറയുന്നു. പ്രാരംഭ ഘട്ടത്തിൽ പ്രസ്ഥാനത്തെ ബഹുമാനിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പരേതയായ അമ്മയ്‌ക്കുമെതിരെ പ്രതിഷേധത്തിനിടെ നടത്തിയ പരാമർശങ്ങളെത്തുടർന്ന് അവരുമായുള്ള സമ്പർക്കം വിട്ടതായി തിവാരി പറഞ്ഞു. ‘ഞങ്ങൾ ഞങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുന്നു. നിങ്ങൾ സിജെപി പ്രസ്ഥാനം നടത്തുകയും നീറ്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നതുവരെ അത് നല്ലതായിരുന്നു. എന്നാൽ പ്രക്ഷോഭത്തിനിടയിൽ, നിങ്ങൾ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അധിക്ഷേപിക്കാൻ തുടങ്ങി. വിദേശ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചും നിങ്ങൾ മോശമായി സംസാരിച്ചു. ഇതിനെല്ലാം എതിരെ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. ഇതെല്ലാം തെറ്റാണ്,’ തിവാരി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിദേശ നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രസ്താവനകൾ പ്രക്ഷോഭത്തിനിടെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയങ്ങളെല്ലാം തന്റെ പരാതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഉചിതമായ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിവാരി അറിയിച്ചു.














