ന്യൂദല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ വലിയ തിളക്കത്തില്‍. 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വർഷത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ പുറത്തെടുത്തതെന്ന് പറയപ്പെടുന്നു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകള്‍.
ബാങ്കുലുടെ ലാഭം 1.98 ലക്ഷം കോടി എന്ന ചരിത്ര നേട്ടത്തിലെത്തിയിരിക്കുന്നു. ലാഭത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യംചെയ്യുമ്പോള്‍ 11 ശതമാനം വളര്‍ച്ചയുണ്ട്. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളിലും ബാങ്കുകള്‍ ലാഭം രേഖപ്പെടുത്തുകയാണ്.
പ്രകാരം, 2026 മാർച്ച് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ബിസിനസ് 12.8 ശതമാനം വളർന്ന് 283.3 ലക്ഷം കോടിയിലെത്തി. ഇതില്‍ മൊത്തം വായ്‌പകള്‍ (Advances) 15.7 ശതമാനം ഉയർന്ന് 127 ലക്ഷം കോടിയായപ്പോള്‍, നിക്ഷേപങ്ങള്‍ (Deposits) 156.3 ലക്ഷം കോടിയായി വർധിച്ചു.
റീട്ടെയില്‍, കാർഷികം, ചെറുകിട, ഇടത്തരം വ്യവസായം എന്നീ രംഗങ്ങളില്‍ ശക്തമായ വായ്‌പാ വളർച്ച ബാങ്കുകള്‍ നേടി. ചെറുകിട സംരംഭങ്ങള്‍ക്കും കാർഷിക മേഖലയ്‌ക്കും കൂടുതല്‍ വായ്‌പ ലഭിച്ചതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നു.
ബാങ്കുകളുടെ ആസ്തി നിലവാരത്തിലും ശ്രദ്ധേയമായ പുരോഗതിയുണ്ടായി. മൊത്തം കിട്ടാക്കടം 1.93 ശതമാനമായും അറ്റ കടം 0.39 ശതമാനമായും കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ ഈ പ്രകടനം ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഫലം കാണുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
















