India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

ഡിആര്‍ഡിഒ മിസൈല്‍ ആന്‍റ് സ്ട്രാറ്റജിക് സിസ്റ്റംസിനെ നയിച്ച മിസൈല്‍ ശാസ്ത്രജ്ഞന്‍ ഡോ.യു. രാജാബാബു ആണ് ഈ സുചന നല്‍കിയിരിക്കുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ലോകത്ത് ആര്‍ക്കുമില്ലാത്ത ഒരു മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരരിപ്പിക്കുമെന്ന് ഇന്ത്യയുടെ മിസൈല്‍ ശസ്ത്രജ്ഞന്‍. ഡിആര്‍ഡിഒ മിസൈല്‍ ആന്‍റ് സ്ട്രാറ്റജിക് സിസ്റ്റംസിനെ നയിച്ച മിസൈല്‍ ശാസ്ത്രജ്ഞന്‍ ഡോ.യു. രാജാബാബു ആണ് ഈ സുചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ മിസൈലുകളുടെ പേരോ റേഞ്ചോ വേഗതയോ വിക്ഷേപണ പ്ലാറ്റ് ഫോമോ ഒന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ മിസൈല്‍ രംഗത്ത് അനുഭവപരിചയമുള്ള വിദഗ്ധരായവരില്‍ പലരും പലവിധ പേരുകള്‍ പറയുകയാണ്. .

പക്ഷെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ പുതിയ കാലത്തിന് ആവശ്യമായ കഴിവുകള്‍ ഉള്‍ക്കൊള്ളിക്കുന്ന ഒരു മിസൈല്‍ ആയിരിക്കുമിതെന്ന് പറയപ്പെടുന്നു. വ്യത്യസ്ത സേനകളെയും സെന്‍സറുകളെയും ബന്ധിപ്പിച്ച്, ജാമിംഗിനെ അതിജീവിച്ച്, ദിശമാറി സഞ്ചരിക്കാന്‍ കഴിവുള്ള, ലക്ഷ്യത്തെ സ്വയം പിന്തുടരുന്ന ഒരു മിസൈല്‍ ആയിരിക്കും ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പണ്ട് ഒരു മിസൈല്‍ വിക്ഷേപിക്കും മുന്‍പ് ശത്രുവിന്റെ ലക്ഷ്യസ്ഥാനം ആദ്യമേ തീരുമാനിക്കും.. മിസൈല്‍ ആ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി ചെന്ന് സ്ഫോടനം നടത്തും. പക്ഷെ ഇന്നത്തെ യുദ്ധം അടിമുടി മാറിയിരിക്കുന്നു.

ഇന്ന് ശത്രുലക്ഷ്യം ഒരിടത്ത് സ്ഥിരമായി നില്‍ക്കില്ല. കാരണം ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു മിസൈല്‍ കുതിക്കുക. ചിലപ്പോള്‍ ശത്രു നമ്മുടെ മിസൈലിന്റെ ജിപിഎസ് സംവിധാനത്തെ നിര്‍വീര്യമാക്കാന്‍ ജാം ചെയ്യും. മൊബൈല്‍ റഡാര്‍ ആണെങ്കില്‍ ആ റഡാറിന്റെ സ്ഥാനം മാറ്റും. ചിലപ്പോള്‍ വ്യാജസിഗ്നലുകള്‍ അയച്ച് ശത്രു മിസൈലിനെ വഴിതെറ്റിക്കും. ചിലപ്പോള്‍ ഡമ്മി ലക്ഷ്യങ്ങള്‍ ഒരുക്കും. അപ്പോള്‍ ഒരു മിസൈല്‍ ശത്രുവിന്റെ ലക്ഷ്യസ്ഥാനം ഭേദിക്കണമെങ്കില്‍ ഇന്നത്തെ മിസൈലിന് റേഞ്ചും വേഗതയും പോരാതെ വരും.

അതിനര്‍ത്ഥം, മിസൈലിന് യാത്രയ്‌ക്കിടെ പുതിയ വിവരങ്ങള്‍ ശേഖരിക്കാനുള്ള കഴിവുണ്ടായിരിക്കണം. ലക്ഷ്യം മാറിയാല്‍ അതിനനുസരിച്ച് സഞ്ചാരപാത മാറ്റണം. ശത്രു നമ്മുടെ മിസൈലി‍ന്റെ ജിആര്‍പിഎസ് ജാം ചെയ്താല്‍ മറ്റൊരു ഗൈഡന്‍സ് സംവിധാനം തെരഞ്ഞെടുത്ത് യാത്ര തുടരണം. യഥാര്‍ത്ഥ ലക്ഷ്യവും ഡമ്മി ലക്ഷ്യവും വേര്‍തിരിച്ചെടുത്ത് കൃത്യമായ ലക്ഷ്യത്തിലേക്ക് കുതിക്കണം. ഇതെല്ലാം സാധ്യമാക്കുന്ന, എല്ലാ ഫീച്ചറുകളും ഉള്ള പുത്തന്‍ തലമുറ മിസൈലുകളായിരിക്കും ഇന്ത്യ കൊണ്ടുവരാന്‍ പോകുന്നത് എന്നാണ് അറിയുന്നത്.

ഇതോടെയാണ് ഇന്ത്യ പുറത്തിറക്കാന്‍ പോകുന്നത് ലോംഗ് റേഞ്ച് ആന്‍റി ഷിപ്പ് മിസൈല്‍ (എല്‍ആര്‍എഎസ്എച്ച് എം) ആയിരിക്കുമെന്ന രീതിയില്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. കപ്പലുകളെ പറന്നു ചെന്ന് തകര്‍ക്കുന്ന ദീര‍്ഘദൂര മിസൈല്‍ ആണ് എല്‍ആര്‍എഎസ്എച്ച് എം. ഇതായിരിക്കും ഇന്ത്യ ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന പുതിയ മിസൈല്‍ എന്നാണ് കരുതപ്പെടുന്നത്.

മാക് 10 വേഗതയും 1500 കിലോമീറ്റര്‍ റേ‍ഞ്ചും ഉള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ ആണ് എല്‍ആര്‍എഎസ്എച്ച് എം. 2026 മെയ് മാസത്തില്‍ ഇതിന്റെ രണ്ടാമത്തെ പരീക്ഷണം നടന്നു. 1500 കിലോമീറ്റര്‍ അകലെ വരെയുള്ള സഞ്ചരിക്കുന്ന ഒരു യുദ്ധക്കപ്പലിനെ ആക്രമിക്കാന്‍ എല്‍ആര്‍എഎസ്എച്ച് എം മിസൈലിന് സാധിക്കും. ഇന്ത്യ ഈ മിസൈല്‍ തൊടുക്കുമ്പോള്‍ ശത്രുക്കപ്പല്‍ ഒരിടത്ത് ആയിരിക്കും. മിസൈല്‍ അവിടേക്ക് പറന്നെത്തുമ്പോഴേക്കും ശത്രുക്കപ്പല്‍ മറ്റൊരിടത്തായിരിക്കും. ഇത് കണ്ടെത്താന്‍ ഉപഗ്രഹങ്ങളും ഡ്രോണുകളും സമുദ്രനിരീക്ഷണ വിമാനങ്ങളും അയയ്‌ക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ശേഖരിക്കാന്‍ ഈ മിസൈലിന് കഴിവുണ്ടായിരിക്കണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശത്രുക്കപ്പലിന്റെ സ്ഥാനം കണക്കാക്കുക. ഇതിനും പുറമെ ശത്രുക്കപ്പലിന്റെ യഥാര്‍ത്ഥ സ്ഥാനം മിസൈലിനകത്തുള്ള സീക്കര്‍ കൃത്യമായി ഉറപ്പുവരുത്തും. അതിന് ശേഷമായിരിക്കും സ്ഫോടനം നടത്തുക.

ഇത്രയും സാങ്കേതികകഴിവുകള്‍ ഉള്‍ച്ചേരുന്ന സൈലായിരിക്കും എല്‍ആര്‍എഎസ്എച്ച് എം. ദിശമാറാനുള്ള കഴിവ്, അതിവേഗത, കുറഞ്ഞ പ്രതികരണ സമയം എന്നിവ കാരണം എല്‍ആര്‍എഎസ്എച്ച്എം ചൈന ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ക്ക് ഇന്ത്യയുടെ സമുദ്രാതിര‍്ത്തിയില്‍ വലിയ ഭീഷണി തന്നെയാകും. .

 

Recent Posts