ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിലെ ജാവലിൻ ത്രോ യോഗ്യതാ മത്സരത്തിനായി ഇന്ന് നീരജ് കളത്തിലിറങ്ങും. ഉച്ചയ്‌ക്ക് 2.55ന് മത്സരം തുടങ്ങും. 2018 കോമൺവെൽത്തിലായിരുന്നു നീരജിന്റെ ആദ്യ സ്വർണം, ജാവലിനിൽ രാജ്യത്തിന്റെയും ഗോൾഡ് കോസ്റ്റിൽ 20-ാം വയസിൽ നീരജ് എറിഞ്ഞത് 86.47 മീറ്റർ. അത് വെറുമൊരു സ്വർണ മെഡൽ ആയിരുന്നില്ല. 2021 ഒളിമ്പിക് ചരിത്രം ടോക്യോയിൽ 87.58 മീറ്റർ എറിഞ്ഞിട്ടപ്പോൾ ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സ്വർണവും സ്വന്തമാക്കി.
2023 ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ. സ്വർണം നേടി ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റായി നീരജ് ചരിത്രമെഴുതി. അതേ വർഷം ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലും 88.88 മീറ്റർ എറിഞ്ഞ് സ്വർണം നിലനിർത്തി. എന്നാൽ 2024 പാരിസിൽ വെള്ളി പാരിസ് ഒളിമ്പിക്സിൽ നീരജ് 89.45 മീറ്റർ ദൂരം കണ്ടെത്തിയെങ്കിലും വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്വർണം നഷ്ടപ്പെട്ടെങ്കിലും തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ നേടുന്ന ഇന്ത്യൻ അത്‌ലറ്റെന്ന നേട്ടം നിരജ് സ്വന്തമാക്കി. 2025 ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്ററിലേക്ക് നീരജ് ജാവലിൻ പായിച്ച് ആദ്യമായി 90 മീറ്റർ കടന്ന് കരിയറിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തി.
















