India

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

കരൂരില്‍ നടന്ന ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങള്‍ക്ക് കാരുണ്യ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: കരൂരില്‍ നടന്ന ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങള്‍ക്ക് കാരുണ്യ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ച കുടുംബാംഗങ്ങളുടെ നിരവധി ആശ്രിതര്‍
കാരുണ്യ നിയമനങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ സി വി കാര്‍ത്തികേയന്‍, ആര്‍ ശക്തിവേല്‍ എന്നിവരടങ്ങിയ മധുര ബെഞ്ച് ചൂണ്ടിക്കാട്ടി. അവരെ അവഗണിച്ച് കരൂരില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ ആ കുടുംബങ്ങളിലെ യോഗ്യരായവര്‍ക്ക് സാങ്കേതിക കോഴ്സുകളില്‍ പ്രവേശനവും സംരംഭകത്വ പരിശീലനവും നല്‍കാനുള്ള ധനസഹായം നല്‍കാം.
2025 സെപ്റ്റംബറില്‍ കരൂരില്‍ നടന്ന തമിഴഗ വെട്രി കഴകം (ടിവികെ) റാലിയില്‍ തിക്കിലും തിരക്കിലും മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള മുഖ്യമന്ത്രി വിജയ് യുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി ഉത്തരവ്.

Recent Posts