ന്യൂദല്‍ഹി:കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയതില്‍ സിജെപിക്ക് പ്രതിഷേധുമുണ്ടോ എന്ന് കണ്ടെത്താന്‍ മോദി വിരുദ്ധ വാര്‍ത്താമാധ്യമങ്ങള്‍ ഒരു ശ്രമംനടത്തി. എന്നാല്‍ ഇതിനെ മുളയിലേ നുള്ളുകയായിരുന്നു സിജെപി വക്താവ് സൗരവ് ദാസ്.
കോക്രോച്ച് ജനതാ പാർട്ടിയുടെ മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞത് ഇതാണ്: “ഞങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും പരിഹരിക്കപ്പെട്ടു. ആ ആവശ്യങ്ങൾ രാജ്യത്തുടനീളമുള്ള യുവാക്കളിൽ പ്രതിധ്വനിച്ചു, അതുകൊണ്ടാണ് ഈ പ്രസ്ഥാനത്തിന് രാജ്യവ്യാപകമായ പിന്തുണ ലഭിച്ചത്.”.
“വിദ്യാഭ്യാസ മന്ത്രിയാകുന്നയാൾ യുവാക്കൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയണം. അവർ ഉത്തരവാദിത്തം ആവശ്യപ്പെടും. അതിനാൽ, സമയം വരുമ്പോൾ, യുവാക്കളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുക. പേപ്പർ ചോർച്ച തടയുക, ഡിമാൻഡ് ചാർട്ടറിൽ വിവരിച്ചിരിക്കുന്ന ഞങ്ങളുടെ അഞ്ച് പോയിന്റ് ശുപാർശകൾ നടപ്പിലാക്കുക എന്നിവയാണ് പ്രധാനം. “- സൗരവ് ദാസ് പറഞ്ഞു.
.”ഞങ്ങൾ ഉടൻ തന്നെ പുതിയ വിദ്യാഭ്യാസ മന്ത്രിയെ കാണും. ഒരു മാസത്തിനുള്ളിൽ ഒരു യോഗം നടത്തുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്, തുടർന്ന് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം”- സൗരവ് ദാസ് പറയുന്നു. ഇതോടെ എതിരഭിപ്രായം തേടി വന്ന ബിജെപി വിരുദ്ധ, മോദി വിരുദ്ധ മാധ്യമങ്ങള്‍ നിരാശയോടെ സ്ഥലം വിട്ടു.
















