ന്യൂഡൽഹി : ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് കോൺഗ്രസ് നേതാവ് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് . തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ബി മഹേഷ് കുമാർ ഗൗഡ് അടക്കമുള്ള നേതാക്കളാണ് പാറ്റാപാർട്ടിയെ തള്ളി രംഗത്തെത്തിയത്.
നേരത്തെ തന്നെ പാറ്റാ പാർട്ടി സമരം കോൺഗ്രസ് ഹൈജാക്ക് ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. രണ്ട് ദിവസം മുൻപ് പ്രിയങ്കയും, രാഹുലും ചേർന്ന് കോൺഗ്രസ് നേതാക്കളെയും കൂട്ടി പ്രധാനമന്ത്രിയുടെ വസതിയ്‌ക്ക് മുന്നിൽ കാട്ടി കൂട്ടിയതും ഇതുമായി ബന്ധപ്പെട്ട നാടകങ്ങളായിരുന്നു.
അന്ന് അറസ്റ്റ് വരിക്കാൻ മുന്നിൽ നിന്നതും കോൺഗ്രസ് നേതാക്കളായിരുന്നു. മിന്നൽ നീക്കമെന്ന് മലയാള മാധ്യമങ്ങൾ വിശേഷിപ്പിച്ചത് പാറ്റാപാർട്ടിയെ ഹൈജാക്ക് ചെയ്തുള്ള നീക്കമായിരുന്നുവെന്ന് മാത്രം . പ്രധാനെ കരുവാക്കി മോദിയ്‌ക്കെതിരെ നീക്കങ്ങളാണ് രാഹുൽ ആസൂത്രണം ചെയ്തിരുന്നത് . അതുകൊണ്ട് തന്നെയാണ് മോദിയുടെ കസേര തെറിക്കുമെന്ന ഭീഷണി രാഹുൽ മുഴക്കിയതും .
കഴിഞ്ഞ ദിവസം പാറ്റാ നേതാക്കൾ മന്ത്രിമാരുമായി ചർച്ച നടത്തി സമരം ഒത്തുതീർപ്പിൽ എത്തുമെന്ന് വന്നപ്പോഴും രാഹുൽ ആവശ്യപ്പെട്ടത് മോദിയുടെ രാജിയായിരുന്നു. മോദിസർക്കാർ വീഴുമെന്നും , ഇന്ത്യ രാജ്യവിരുദ്ധശക്തികളുടെ കൈകളിലെത്തുമെന്നും താൻ പ്രധാനമന്ത്രിയാകുമെന്നും കരുതി തന്നെയാണ് രാഹുൽ പാറ്റാപാർട്ടി സമരത്തിൽ ചാടി വീണത് . പ്രധാന്റെ രാജിയോടെ രാഹുലിന്റെ ആ നീക്കം പൊളിഞ്ഞു. ഇപ്പോൾ പാറ്റകളാണോ , കോൺഗ്രസാണോ ജയിച്ചതെന്ന ചോദ്യമാണ് സമരത്തിൽ പങ്കെടുത്തവരും ഉന്നയിക്കുന്നത്.
















