ന്യൂഡൽഹി : സോനം വാങ്ചുക് സമരം അവസാനിപ്പിച്ചതിനു പിന്നാലെ സർക്കാരുമായി പാറ്റാപാർട്ടി പ്രതിനിധികൾ ചർച്ച നടത്തിയതും കൂടിയായതോടെ ഹാലിളകിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്‌ക്ക് .ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഡല്‍ഹി സര്‍വകലാശാലയുടെ അറിയിപ്പ് പോലും രാഹുലിനെ പ്രകോപിതനാക്കി.
സമരം നടത്തുന്നവർ ചർച്ചയ്‌ക്ക് സന്നദ്ധരായിട്ടും , ധർമ്മേന്ദ്രപ്രധാൻ രാജിവയ്‌ക്കാതെ ഒരു ചർച്ചയില്ലെന്നാണ് രാഹുലിന്റെ നിലപാട് . രാജി ചോദിച്ച് വാങ്ങിയില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയാണെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിക്ക് കസേര നഷ്‌ടമാകുമെന്നാണ് രാഹുലിന്റെ ഭീഷണി. കൈവന്ന് ചേർന്ന സമരം കൈവിട്ടു പോകുന്നതിലെ ഉത്കണ്ഢ രാഹുലിനുണ്ട്. ഏത് വിധേനയും മോദിയെ താഴെയിറക്കി അധികാരത്തിലേറാമെന്ന് മോഹിച്ചാണ് രാഹുൽ പാറ്റാപാർട്ടി സമരം ഹൈജാക്ക് ചെയ്തത്. എന്നാൽ അവർ ചർച്ചയ്‌ക്ക് വഴങ്ങിയതോടെ എല്ലാം കൈവിട്ടു പോകുമെന്ന അവസ്ഥിയിലാണ് രാഹുൽ.
















