വാഷിംഗ്ടൺ: രാജ്യത്തെ ഭീകരതയ്‌ക്ക് ഇന്ത്യയെയും താലിബാനെയും കുറ്റപ്പെടുത്താൻ ശ്രമിച്ച പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി യുഎസ് പ്രതിനിധി. രാജ്യത്തിനകത്ത് നടക്കുന്ന പ്രത്യേകിച്ച് തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ബലൂച് വിമതർ (ബിഎൽഎ) നടത്തുന്ന ആക്രമണങ്ങൾക്ക് പാകിസ്ഥാൻ വളരെക്കാലമായി അഫ്ഗാൻ താലിബാൻ ഭരണകൂടത്തെയും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെയും പാകിസ്ഥാൻ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനെ ന്യായീകരിച്ച മാധ്യമ പ്രവർത്തകനെയാണ് യുഎസ് അംബാസഡർ നാണം കെടുത്തിയത്.
“ഇന്ത്യയെയും താലിബാനെയും ഭീകരത പ്രോത്സാഹിപ്പിക്കുന്നതിന് പാകിസ്ഥാൻ സർക്കാർ കുറ്റപ്പെടുത്തുന്നു. ഇതിൽ അമേരിക്കയുടെ നിലപാട് എന്താണ്?” – ഒരു പാകിസ്ഥാൻ പത്രപ്രവർത്തകൻ ഇതുസംബന്ധിച്ച് യുഎസ് അംബാസഡറോട് ചോദിച്ചു.
എന്നാൽ “പാകിസ്ഥാനുമായി ഞങ്ങൾക്ക് ശക്തമായ ഭീകരവിരുദ്ധ പങ്കാളിത്തമുണ്ട്. അവർ ഒരു മികച്ച പങ്കാളിയാണ്. എന്നാൽ അമേരിക്കയുടെ താൽപ്പര്യത്തിന് വേണ്ടി മാത്രമേ ഞങ്ങൾ താലിബാനുമായി ഇടപെടുകയുള്ളൂ.”- തുടർന്ന് യുഎസ് അംബാസഡർ പ്രതികരിച്ചു.
ഇവിടെ എടുത്ത് പറയേണ്ടത് അഫ്ഗാൻ താലിബാൻ തങ്ങളുടെ പ്രദേശം പാകിസ്ഥാൻ വിരുദ്ധ തീവ്രവാദികൾക്ക് (ടിടിപി) അഭയം നൽകാൻ അനുവദിക്കുന്നുവെന്ന് പാകിസ്ഥാൻ ഇപ്പോഴും അവകാശപ്പെടുന്നു എന്നതാണ്. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ഒളിത്താവളങ്ങൾക്കെതിരെ പാകിസ്ഥാൻ ആവർത്തിച്ച് വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളെയും നിരവധി തവണ യുദ്ധത്തിന്റെ വക്കിലെത്തിച്ചു.
കൂടാതെ കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യ ഈ തീവ്രവാദ ഗ്രൂപ്പുകൾക്ക് സാമ്പത്തികവും തന്ത്രപരവുമായ പിന്തുണ നൽകുന്നുണ്ടെന്ന് അന്താരാഷ്‌ട്ര വേദികളിൽ ഒരു ആഖ്യാനം സൃഷ്ടിക്കാൻ പാകിസ്ഥാൻ ശ്രമിച്ചുവരികയാണ്. എന്നാൽ അമേരിക്കൻ പ്രതിനിധി തന്റെ പ്രസംഗത്തിൽ ഒരിക്കൽ പോലും ഇന്ത്യയെക്കുറിച്ച് പരാമർശിച്ചില്ല. പാകിസ്ഥാൻ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആഖ്യാനം ദയനീയമായി പരാജയപ്പെടുകയാണെന്ന് ഇത് വ്യക്തമാക്കുന്നു.
ഇന്ത്യ ഭീകരതയെ പിന്തുണയ്‌ക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തെ യുഎസ് പ്രതിനിധി പൂർണ്ണമായും അവഗണിച്ചു. യുഎസും ഇന്ത്യയും തമ്മിലുള്ള ശക്തമായ തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾ കാരണം പാകിസ്ഥാനിൽ നിന്നുള്ള ഈ പഴയതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾക്ക് വാഷിംഗ്ടൺ ശ്രദ്ധ നൽകുന്നില്ല എന്നതാണ് വാസ്തവം.
















