ന്യൂഡൽഹി : കേന്ദ്രമന്ത്രി ജെ പി നദ്ദയുടെ വീട്ടിൽ പാറ്റാ പാർട്ടി നേതാക്കളായ സൗരഭ് ദാസിനെയും അശുതോഷ് ശങ്കയെയും തടങ്കലിലാക്കിയെന്ന അഭിജിത് ദിപ്കെയുടെ നുണ പ്രചാരണം പൊളിഞ്ഞു. ‘ ഇരുവരുടെയും ഫോണുകൾ അവർ എടുത്തുകൊണ്ടുപോയി. മൂന്ന് മണിക്കൂറോളം ഞങ്ങൾക്ക് അശുതോഷ് ശങ്കയെയും സൗരഭ് ദാസിനെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. ‘ എന്നായിരുന്നു ദീപ്കെയുടെ ആരോപണം.
എന്നാൽ ചർച്ചയുടെ ദൃശ്യങ്ങളിൽ ഇരുവരും മൊബൈൽ ഫോണുകളുമായി നദ്ദയ്‌ക്ക് മുന്നിൽ ഇരിക്കുന്നത് വ്യക്തമായി കാണാം. മാത്രമല്ല ജെപി നദ്ദയുമായി കൂടിക്കാഴ്‌ച്ച നടത്തിയവർ അശുതോഷ് ഇത്തരം വാദങ്ങളൊന്നും ഉയർത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ പാറ്റകൾ നടത്തുന്നത് നുണ പ്രചാരണമാണെന്ന് വ്യക്തമാണ് . ഡൽഹി പൊലീസ് വിറയ്‌ക്കും, ലക്ഷക്കണക്കിന് സമരക്കാർ വരും, ഞങ്ങൾ വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നൊക്കെയുള്ള ദീപ്കെയുടെ വെല്ലുവിളിയും പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്.
















