Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

രാജേഷ് അഗര്‍വാള്‍ by രാജേഷ് അഗര്‍വാള്‍
Jul 22, 2026, 07:04 am IST
in Main Article

ഭാരതവും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ (സിഇടിഎ) ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ്. കാലങ്ങളായി ഭാരതത്തിന്റെ വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ പ്രധാനമായും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. യുകെയാകട്ടെ, 1970 മുതല്‍ യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോരുന്നു. ഈ പശ്ചാത്തലത്തില്‍, തങ്ങളുടെ സാമ്പത്തിക പങ്കാളിത്തങ്ങള്‍ വൈവിധ്യവത്കരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനത്തിന് വലിയ ഊര്‍ജ്ജം പകരുന്ന ഒന്നാണ് സിഇടിഎ.

2025 ജൂലൈയില്‍ ഒപ്പുവെച്ച ഈ കരാര്‍, നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2026 ജൂലൈ 15ന് പ്രാബല്യത്തില്‍ വന്നു. വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭാരതവും യുകെയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഈ കരാര്‍ വഴി സാധിക്കും.

സാമ്പത്തിക പങ്കാളിത്തത്തിന്റെ പുതിയ അധ്യായം

ഭാരതത്തന്റെ കരുത്തുറ്റ നിര്‍മ്മാണ മേഖലയിലും വളരുന്ന സേവന മേഖലയിലും ഉന്നത വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തിയിലുമുള്ള യുകെയുടെ വിശ്വാസമാണ് സിഇടിഎയിലൂടെ പ്രതിഫലിക്കുന്നത്.

തൊഴില്‍ അധിഷ്ഠിത വ്യവസായ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി പ്രവേശനം ഉറപ്പാക്കുന്നു.

പ്രൊഫഷണലുകളുടെയും സേവന ദാതാക്കളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നു.

പരമ്പരാഗത വ്യാപാര അതിരുകള്‍ക്കപ്പുറമുള്ള സാമ്പത്തിക സഹകരണത്തിന് വഴിതുറക്കുന്നു.

മറ്റ് രാജ്യങ്ങളുമായി ഭാരതം ഇനി ഒപ്പുവെക്കാന്‍ പോകുന്ന ഭാവി വ്യാപാര കരാറുകള്‍ക്ക് ഒരു മികച്ച മാതൃകയായിട്ടാണ് സിഇടിഎ വിലയിരുത്തപ്പെടുന്നത്.

വ്യാപാര വിപണിയിലെ നേട്ടങ്ങള്‍

നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 56 ബില്യണ്‍ യുഎസ് ഡോളറാണ്. 2030ഓടെ ഇത് ഇരട്ടിയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

തീരുവയില്ലാത്ത പ്രവേശനം: ഏകദേശം 99% ഭാരത ഉല്‍പ്പന്നങ്ങള്‍ക്കും (വ്യാപാര മൂല്യത്തിന്റെ 100%) ഇറക്കുമതി തീരുവയില്ലാതെ യുകെ വിപണിയിലേക്ക് പ്രവേശിക്കാം.

തൊഴില്‍ധിഷ്ഠിത മേഖലകള്‍ക്ക് കരുത്ത്: തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സമുദ്രവിഭവങ്ങള്‍, സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം തുടങ്ങിയ മേഖലകള്‍ക്ക് ഈ ഇളവുകള്‍ വലിയ തുണയാകും (ഏകദേശം 150 ബില്യണ്‍ ഡോളറിന്റെ മൂല്യം).

ആഗോള മത്സരം: യുകെയുടെ തുണിത്തര-ഗൃഹോപകരണ വിപണിയില്‍ നിലവില്‍ 6.8% വിഹിതമുള്ള ഭാരതത്തിന്, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മത്സരത്തെ മറികടക്കാന്‍ സിഇടിഎ സഹായിക്കും. കൂടാതെ, യുകെയുടെ 8.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള തുകല്‍പാദരക്ഷ വിപണിയിലും പുതിയ അവസരങ്ങള്‍ തുറക്കപ്പെടും.

ചെറുകിട സംരംഭകര്‍ക്ക് പിന്തുണ: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, കരകൗശല വിദഗ്ധര്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകും.

കാര്‍ഷികഭക്ഷ്യ മേഖലകളുടെ സംരക്ഷണം

ഭാരതത്തിന്റെ കൃഷി, മത്സ്യബന്ധനം, ഭക്ഷ്യസംസ്‌കരണ മേഖലകള്‍ക്ക് (പ്രത്യേകിച്ച് ശീതീകരിച്ച ചെമ്മീന്‍, കൊഞ്ച്) യുകെയിലേക്ക് വലിയ കയറ്റുമതി അവസരങ്ങള്‍ ലഭിക്കും.
അതേസമയം, പാലുല്‍പ്പന്നങ്ങള്‍, ആപ്പിള്‍, ധാന്യങ്ങള്‍, ഭക്ഷ്യഎണ്ണകള്‍ തുടങ്ങിയ ഭാരതത്തിന്റെ സംവേദനാത്മക കാര്‍ഷിക മേഖലകളെ സംരക്ഷിക്കാന്‍ പ്രത്യേക കരുതല്‍ എടുത്തിട്ടുണ്ട്. ഇതിനായി ചില ഉല്‍പ്പന്നങ്ങളെ കരാറില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുകയും, മറ്റുള്ളവയ്‌ക്ക് ഘട്ടം ഘട്ടമായുള്ള ഉദാരവത്കരണവും താരിഫ് റേറ്റ് ക്വാട്ടകളും ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സേവന മേഖലയിലെ സഹകരണം

സേവന വ്യവസായത്തിലെ 137 ഉപമേഖലകളില്‍ ഈ കരാര്‍ അധിഷ്ഠിതമാണ്. ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍, സാമ്പത്തിക, പ്രൊഫഷണല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, ആര്‍ക്കിടെക്ചര്‍, എഞ്ചിനീയറിംഗ്, ഫിന്‍ടെക്, റെഗ്ടെക് തുടങ്ങിയ നൂതന സാമ്പത്തിക സാങ്കേതികവിദ്യകളിലെ സഹകരണം.

വിദഗ്ധ തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇളവുകള്‍

ബിസിനസ് സന്ദര്‍ശകര്‍, കരാര്‍ അധിഷ്ഠിത സേവന ദാതാക്കള്‍, ബഹുരാഷ്‌ട്ര കമ്പനി ജീവനക്കാര്‍, സ്വതന്ത്ര പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ലളിതമായ പ്രവേശന മാനദണ്ഡങ്ങള്‍ കരാര്‍ ഉറപ്പുനല്‍കുന്നു.

പ്രൊഫഷണല്‍ യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതിനുള്ള സംവിധാനവും നിലവില്‍ വരും. ഭാരതത്തിന്റെ സാംസ്‌കാരിക പ്രൊഫഷണല്‍ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, പാചക വിദഗ്‌ദ്ധര്‍, യോഗ അധ്യാപകര്‍, ശാസ്ത്രീയ സംഗീതജ്ഞര്‍ എന്നിവര്‍ക്ക് യുകെയില്‍ ജോലി ചെയ്യാന്‍ പ്രതിവര്‍ഷം 1,800 അവസരങ്ങള്‍ ലഭിക്കും.

ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷന്‍: സോഷ്യല്‍ സെക്യൂരിറ്റി ആശ്വാസം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്. അഞ്ച് വര്‍ഷം വരെ യുകെയില്‍ ജോലി ചെയ്യുന്ന ഭാരതീയരായ ജീവനക്കാരും അവരുടെ തൊഴിലുടമകളും ഇനി യുകെയില്‍ സാമൂഹിക സുരക്ഷാ സംഭാവനകള്‍ നല്‍കേണ്ടതില്ല.

നേരത്തെ, ഹ്രസ്വകാല ജോലികള്‍ക്കായി യുകെയില്‍ എത്തുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുകയും, എന്നാല്‍ പ്രതിവര്‍ഷം മൊത്തത്തില്‍ ഏകദേശം 600 മില്യണ്‍ ഡോളര്‍ ഇതിനായി അടയ്‌ക്കേണ്ടതായും വന്നിരുന്നു.
പുതിയ ഇളവ് 75,000ത്തോളം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും അവരുടെ കമ്പനികള്‍ക്കും വലിയ സാമ്പത്തിക ആശ്വാസമാകും.

സ്വയംഭരണവും ദേശീയ താത്പര്യവും

സിഇടിഎ ഒരു ആധുനിക സ്വതന്ത്ര വ്യാപാര കരാറാണ്. ബൗദ്ധിക സ്വത്തവകാശം, സര്‍ക്കാര്‍ സംഭരണം, പരിസ്ഥിതി സംരക്ഷണം, തൊഴില്‍ മാനദണ്ഡങ്ങള്‍ എന്നിവയിലെല്ലാം ദേശീയ താത്പര്യം സംരക്ഷിച്ചുകൊണ്ടാണ് കരാര്‍ രൂപീകരിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ സംഭരണം: ഇന്ത്യന്‍ എംഎസ്എംഇകള്‍ക്കുള്ള മുന്‍ഗണന തുടരും. യുകെ കമ്പനികള്‍ക്ക് മത്സരിക്കാമെങ്കിലും, ‘ക്ലാസ് ക പ്രാദേശിക വിതരണക്കാര്‍’ എന്ന നിലയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് തന്നെയാണ് മുന്‍ഗണന.

ബൗദ്ധിക സ്വത്തവകാശം: പൊതുജനാരോഗ്യം, ദേശീയ വികസനം എന്നിവ മുന്‍നിര്‍ത്തി നിര്‍ബന്ധിത ലൈസന്‍സുകള്‍ നല്‍കാനുള്ള ഭാരതത്തിന്റെ അവകാശം കരാറിലും സുരക്ഷിതമാണ്.

‘വികസിത ഭാരതം 2047’ എന്ന ഭാരതത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതാണ് ഈ കരാര്‍. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സാമ്പത്തിക സഹകരണം എന്നിവയില്‍ പുതിയ പാതകള്‍ തുറക്കുന്നതിലൂടെ വരുന്ന ദശകങ്ങളില്‍ സ്ഥിരതയാര്‍ന്നതും ജനകേന്ദ്രീകൃതവുമായ ഒരു ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കും.

Tags: India-UK Comprehensive Economic and Trade AgreementTrade Agreement (CETA)India-UK Free Trade Agreement
രാജേഷ് അഗര്‍വാള്‍
രാജേഷ് അഗര്‍വാള്‍
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തില്‍ വാണിജ്യ സെക്രട്ടറിയാണ് ലേഖകന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Editorial

ഭാരതത്തിന്റെ കരുത്ത് തെളിയിച്ച കരാര്‍

World

” ശരിക്കും ഹൃദയസ്പർശിയായത് ” ; പ്രധാനമന്ത്രി മോദി യുകെയിലെത്തി, ലണ്ടനിൽ ഊഷ്മളമായ സ്വീകരണം നൽകി ഇന്ത്യക്കാർ 

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.