India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ സമരം ചെയ്ത രാഹുല്‍ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത് നീക്കി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന്  ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ സമരം ചെയ്ത രാഹുല്‍ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത് നീക്കി. നീറ്റ് പരീക്ഷയെക്കുറിച്ച് പാര്‍ലമെ‍ന്‍റില്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയുമായുള്ള ചര്ച്ചയില്‍ സമ്മതിച്ച ശേഷം പിന്നീട് വാക്ക് മാറി മോദിയും അമിത് ഷായും രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയും പ്രിയങ്കയും സമരം തുടരുകയായിരുന്നു. ഇതോടൊണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കാരണം ഇവരുടെ നീക്കം സമാധാനത്തിനോ ഒത്തുതീര്‍പ്പിനോ അല്ല, കലാപത്തിനാണെന്ന് കേന്ദ്രം തിരിച്ചറിയൂകയായിരുന്നു. സിജെപിയെയും സിഖ് കലാപകാരികളെയും കൂട്ടുപിടിച്ച് ഭരണം അട്ടിമറിക്കുന്നതിനുള്ള കലാപം നടത്താന്‍ കോണ്‍ഗ്രസ് ആസൂത്രണം നടത്തുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

അസാധാരണരീതിയില്‍ ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളിലെ നേതാക്കളെ മുഴുവന്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയിലേക്ക് സമരത്തിന് വിളിച്ചുവരുത്തുകയായിരുന്നു. കേരള മുഖ്യമന്ത്രി സതീശന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളനേതാക്കളെല്ലാം ദല്‍ഹിയില്‍ സമരത്തിന് എത്തുകയായിരുന്നു. ഇതോടെയാണ് സിജെപി ഭരണത്തിന്റെ മറവില്‍ ഭരണം അട്ടിമറിക്കാനുള്ള കുത്സിത നീക്കമാണ് കോണ്‍ഗ്രസിന്‍റേതെന്ന് കേന്ദ്രത്തിന് ഉറപ്പായി. ഇത്തരം ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

Recent Posts