Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jul 21, 2026, 08:03 am IST
in Kerala

കോഴിക്കോട്: മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പെരുമണ്ണശ്ശേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശിലാലിഖിതം ചേരമാന്‍ പെരുമാള്‍ കാലത്തേതെന്ന് കണ്ടെത്തി. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസര്‍ കെ. കൃഷ്ണരാജ് കഴിഞ്ഞദിവസം ലിഖിതം വായിച്ചെടുത്തതോടെയാണ് ഒമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലോ പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ഉള്ള ലിഖിതമാണിതെന്ന് മനസിലായത്. പൊതുവര്‍ഷം 883 മുതല്‍ 913 വരെ പെരുമാളായിരുന്ന കോതരവിയുടെ പേര് ലിഖതത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരിക്കാം ലിഖിതം സ്ഥാപിച്ചതെന്ന് ഉറപ്പിക്കാമെന്ന് കൃഷ്ണരാജ് ജന്മഭൂമിയോട് പറഞ്ഞു.

ജീര്‍ണാവസ്ഥയിലുള്ള പെരമണ്ണശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ തുറസ്സായ സ്ഥലത്താണ് 120 സെന്റീമീറ്റര്‍ ഉയരവും അടിഭാഗത്ത് 50 സെന്റീമീറ്ററും മുകളില്‍ 36 സെന്റീമീറ്ററും വീതിയുമുള്ള ശിലയുള്ളത്. നൂറ്റാണ്ടുകളായി തുറസ്സായ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ശിലയിലെ ലിഖിതങ്ങളില്‍ വലിയൊരു ഭാഗം തേഞ്ഞുപോയി വായിക്കാന്‍ സാധിക്കാത്ത വിധത്തിലായിട്ടുണ്ട്. നാല്‍പതോളം വരികളുണ്ടെങ്കിലും ഏതാനും വരികള്‍ മാത്രമേ വായിക്കാന്‍ സാധിച്ചിട്ടുള്ളു. ജീര്‍ണോദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കാലപ്പഴക്കം അറിയാനായി ക്ഷേത്രഭാരവാഹികള്‍ ആര്‍ക്കിയോളജി വകുപ്പിന് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ലിഖിതം വായിച്ചത്. ഇതോടെ ക്ഷേത്രത്തിന് 1100 ഓളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വ്യക്തമായി. ശിലയുള്ള കാര്യം നാട്ടുകാര്‍ക്കും ക്ഷേത്രഭാരവാഹികള്‍ക്കും നേരത്തെ അറിയാമെങ്കിലും ഇതുവരെ ഇത് വായിക്കപ്പെട്ടിരുന്നില്ല.

അടുത്തിടെയായി മലബാര്‍ മേഖലയില്‍ കണ്ടെത്തിയ നിരവധി ശിലാലിഖിതങ്ങളിലുള്ളതിന് സമാനമായ ഉള്ളടക്കമാണ് ചേലേമ്പ്ര ശിലാലിഖിതത്തിലുമുള്ളത്. ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്കായുള്ള ചില വ്യവസ്ഥകളാണ് ഉള്ളടക്കം. കെടാവിളക്കിനും നിത്യച്ചെലവിനും പൂയ്യം ആഘോഷങ്ങള്‍ക്കുമായി നെല്ല് നീക്കിവെക്കുന്നതിന് ലിഖിതം വ്യവസ്ഥ ചെയ്യുന്നു. സുബ്രഹ്‌മണ്യ ക്ഷേത്രമായതിനാല്‍ തൈപ്പൂയ്യ ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതായും മനസിലാക്കാം. ‘മൂഴിക്കളം കച്ചം’ എന്നറിയപ്പെടുന്ന പെരുമാള്‍ കാലഘട്ടത്തിലെ പ്രത്യേക നിയമസംഹിതയെ പിന്‍പറ്റിയാണ് ഇത്തരം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മധ്യകേരളത്തിലെ മൂഴിക്കളം എന്ന ബ്രാഹ്‌മണ കുടിയേറ്റ കേന്ദ്രത്തില്‍ വച്ച് ഉടമ്പടി ഉണ്ടാക്കിയതിനാലാണ് മൂഴിക്കളം കച്ചം എന്ന പേര് വന്നത്.

ചേലേമ്പ്ര ലിഖിതത്തിലേതിന് സമാനമായ ഉള്ളടക്കമാണ് അടുത്തിടെയായി മലപ്പുറം ജില്ലയിലെ തന്നെ തൃക്കലങ്ങോട്, മുതുവല്ലൂര്‍, കണ്ണൂര്‍ ജില്ലയിലെ പിണറായി, മേലൂര്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ശിലാലിഖിതങ്ങളിലുമുള്ളതെന്ന് കെ. കൃഷ്ണരാജ് പറഞ്ഞു. വട്ടെഴുത്ത് ലിപിയില്‍ എഴുതപ്പെട്ട ഈ ലിഖിതങ്ങളെല്ലാം ചേരമാന്‍ പെരുമാള്‍ കാലഘട്ടത്തിലേതാണ്.

Tags: Chelembra Perumannassery Subramanya Swamy TempleAn inscription dating back about 11 centuries.ശിലാലിഖിതംCheraman Perumal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.