ന്യൂഡൽഹി : കേന്ദ്ര സർക്കാരാണ് ചർച്ച നടത്താൻ തങ്ങളെ വിളിച്ചതെന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ വക്താവ് സൗരവ് ദാസിന്റെ വാദം നുണയെന്ന് റിപ്പോർട്ട്. മോദി സർക്കാർ പ്രതിഷേധക്കാരുമായി ചർച്ചകൾക്കായി ബന്ധപ്പെട്ടുവെന്നും അശുതോഷ് റാങ്കയ്‌ക്കൊപ്പം സിജെപിയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി ജെ.പി. നദ്ദയെ കാണാൻ പോകുകയാണെന്നും അവകാശപ്പെട്ടാണ് സൗരവ് ദാസ് എക്‌സിൽ പോസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ സർക്കാർ തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും, യുവാക്കളുടെ വലിയ സംഘം അവർക്കൊപ്പം നിന്നിരുന്നുവെന്നും, പാർട്ടിയുടെ ആവശ്യങ്ങൾ പൂർണ്ണമായും വ്യക്തമാണെന്നുമൊക്കെ പറഞ്ഞായിരുന്നു ട്വീറ്റ് . ‘ദി ഹിന്ദു’ പത്രപ്രവർത്തക വിജയിത സിംഗും തന്റെ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് പങ്ക് വച്ചു
കേന്ദ്ര സർക്കാരിനുവേണ്ടി ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ്മ സിജെപി ടീമുമായി ഇടപഴകുന്നുണ്ടെന്നും വിജയിത പറഞ്ഞിരുന്നു . ആദ്യം ജില്ലാ മജിസ്‌ട്രേറ്റുമായും പിന്നീട് കേന്ദ്ര സർക്കാരിൽ നിന്നുള്ള സെക്രട്ടറിയുമായും, തുടർന്ന് സംസ്ഥാന മന്ത്രി തലത്തിലുള്ള ഉദ്യോഗസ്ഥരുമായും ചർച്ച നടത്തണം , പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്നൊക്കെയായിരുന്നു പാറ്റകളുടെ ആവശ്യം. അവർ കാണാൻ ആഗ്രഹിക്കുന്ന മന്ത്രിമാരുടെ പട്ടിക പോലും ഡിസിപിക്ക് കൈമാറി.
എന്നാൽ മോദി സർക്കാർ സിജെപിയുമായി ചർച്ചകൾ നടത്താൻ മുൻ കൈ എടുത്തിട്ടില്ലെന്നാണ് സൂചന .ഇക്കാര്യം കേന്ദ്രമന്ത്രി ജെ പി നദ്ദയുടെ ട്വീറ്റിൽ നിന്ന് തന്നെ വ്യക്തമാണ് . ‘ ഇന്ന് രാവിലെ, ആദ്യമായി, സർക്കാരുമായി ചർച്ച നടത്താനുള്ള ഒരു നിർദ്ദേശം പ്രതിഷേധക്കാരിൽ നിന്ന് വന്നു, രാവിലെ 11:50 മുതൽ ഞങ്ങളുടെ ചർച്ചകൾ ആരംഭിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് യോഗം നടന്നത്. അവരുടെ പ്രതിനിധി സംഘവുമായി വിശദമായ വാക്കാലുള്ള ചർച്ച നടന്നു, വൈകുന്നേരം 4 മണിയോടെ അവർ എനിക്ക് ഒരു രേഖാമൂലമുള്ള നിവേദനം സമർപ്പിച്ചു.“ എന്നാണ് നദ്ദ കുറിച്ചത്.
ഇതോടെ സർക്കാരാണ് തങ്ങളെ ചർച്ചയ്‌ക്ക് വിളിച്ചതെന്ന പാറ്റകളുടെ വാദം പൊളിഞ്ഞു. ചർച്ചയിൽ തീരുമാനങ്ങളും എടുത്തിട്ടില്ല . ഇതെല്ലാം പട്ടിണി സമരം അവസാനിപ്പിക്കാൻ അഭിജിത് ദിപ്കെ നടത്തിയ നുണ പ്രചാരണമാണെന്നാണ് സൂചന.
















