Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

സാവരിയയുടെ മൃതദേഹം കേരളത്തില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ ഓടിയെത്താന്‍ ഒരു കോണ്‍ഗ്രസ് മന്ത്രിയും ഉണ്ടായില്ല. .

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനതപുരം :ഉസ്ബെക്കിസ്ഥാനിൽ മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥിയായിരുന്ന സാവരിയ ബസന്തിന്റെ മരണം മതം മാറാത്തതിന്റെ പേരില്‍ സഹപാഠി സദറുല്‍ അനം നടത്തിയ ക്രൂരമായ പീഞനം മൂലമാണെന്ന വാര്‍ത്തയ്‌ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസിനും സിപിഎമ്മും സാവരിയ ഭാരമായി. സാവരിയയുടെ മൃതദേഹം കേരളത്തില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ ഓടിയെത്താന്‍ ഒരു കോണ്‍ഗ്രസ് മന്ത്രിയും ഉണ്ടായില്ല. .

സാവരിയയുടെ ജന്മനാടായ ഹരിപ്പാട് എംഎൽഎ കൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആ വീട്ടിൽ പേരിന് ഒരു സന്ദർശനം നടത്തി. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് പ്രാഥമിക് അന്വേഷണം നടത്തിയ ഹരിപ്പാട്ടെ പോലീസ് ഇനി ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കേണ്ട സംസ്ഥാന സർക്കാർ തികഞ്ഞ ഒളിച്ചുകളിയാണ് നടത്തുന്നത് എന്ന സംശയം ഉണരുന്നത് അപ്പോള്‍ മുതലാണ്. കാരണം ഉസ്ബെക്കിസ്ഥാനിൽ ചെന്ന് അവിടെയുള്ള പോലീസുമായി സഹകരിക്കാനോ, കേസുകളിൽ ഉൾപ്പെടുന്നവരെ വിളിച്ചുവരുത്താനോ, ഗൂഢാലോചന അന്വേഷിക്കാനോ കേരള പോലീസിന് എന്ത് അവകാശമാണുള്ളത്? ഇതാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വെറും ഒളിച്ചുകളി മാത്രമാമെന്ന വിമര്‍ശനം ഉയരാന്‍ കാരണം.

സാവരിയ പഠിച്ച ഉസ്ബെകിസ്ഥാനിലെ കോളെജ് ഉള്‍പ്പെടെ ഒരു പിടി വിദേശ മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ILM എന്ന ഏജൻസിയുടെ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ്. ഈ വിഷയത്തിൽ അന്വേഷണം നടത്തിയാൽ അത് ലീഗ് നേതൃത്വത്തിലേക്ക് എത്തുമെന്ന ഭയം രമേശ് ചെന്നിത്തലയ്‌ക്കുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പേരിനൊരു സന്ദര്‍ശനവും ഹരിപ്പാട് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിക്കുമെന്നും ഉള്ള പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്.

മാത്രമല്ല, ഇത് ഇന്ത്യാ സര്‍ക്കാരും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള കേസായതിനാല്‍ ഈ പ്രതിയെ ഉസ്ബെക്കിസ്ഥാന്‍ കൈമാറണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ ഇക്കാര്യത്തില്‍ ആവശ്യമാണ്. കുറ്റവാളിയായ സദറുള്‍ അനത്തെ കേരളത്തില്‍ എത്തിക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. ഇതിനായി കേന്ദ്രത്തില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രതിയെ കേരളത്തിന് വിട്ടുകിട്ടാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും രമേശ് ചെന്നിത്തല പറയുമ്പോള്‍ അത് പ്രതിയെ ശിക്ഷിക്കാനോ അതോ രക്ഷിക്കാനോ എന്ന ചോദ്യം ചില ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. കാരണം ഉസ്ബെക്കിസ്ഥാനില്‍ ഇത്തരം കൊലപാതകക്കേസില്‍ ദീര്‍ഘകാല തടവാണ് ലഭിക്കുക. അങ്ങിനെയെങ്കില്‍ അവിടെ സദറുള്‍ അനത്തിന് ദീര്‍ഘകാല തടവ് ഉറപ്പാണ്. അങ്ങിനെയിരിക്കെ അതില്‍ നിന്നും സദറുള്‍ അനത്തിനെ രക്ഷിക്കാനും ചിലര്‍ കരുക്കള്‍ നീക്കുന്നതായും അറിയുന്നു. സദറുള്‍ അനത്തിന്റെ കുടുംബം തന്നെ ഉസ്ബെക്കിസ്ഥാനിലേക്ക് തിരക്കിട്ട് പോയത് എങ്ങിനെയെങ്കിലും മകനെ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കപ്പെടുന്നു. സാവരിയയുടെ കുഞ്ഞമ്മയുടെ ഭര്‍ത്താവ് ഉസ്ബെക്കിസ്ഥാനില്‍ എത്തിയപ്പോള്‍ അവിടെ പ്രാദേശിക ആളുകള്‍ ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു.

കേരള പോലീസ് മാത്രമല്ല, വിദേശത്തുള്ള മലയാളികളുടെ കാര്യങ്ങളുടെ ചുമതലയുള്ള, നോർക്കയും കാര്യമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരോ ഈ വിഷയത്തിൽ കൃത്യമായ ഒരു ഇടപെടൽ നടത്തിയിട്ടില്ലെന്ന് മാത്രമല്ല തന്ത്രപരമായ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി സതീശന്‍ വിദേശത്ത് കൊല ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കേസ് സംബന്ധിച്ച് ഇതുവരെയും ഒരു അക്ഷരം ഉരിയാടിയിട്ടില്ല.

Recent Posts