കുവൈത്ത് സിറ്റി: യുഎസ് ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ ശക്തികുറയ്‌ക്കാനാണ് ഈ ആക്രമണമെന്ന് അമേരിക്ക അറിയിച്ചു. അതേ സമയം ഇറാന്‍ നേരത്തെ കുവൈത്തില്‍ ആക്രമണം നടത്തിയിരുന്നു. ഡ്രോണുകളും മിസൈലുകളും അയച്ചുകൊണ്ടായിരുന്നു ആക്രമണം. എന്നാല്‍ നിരവധി ഡ്രോണുകളെയും മിസൈലുകളെയും വ്യോമപ്രതിരോധസംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി കുവൈത്ത് അറിയിച്ചു.
അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ 290 അംഗ പാർലമെന്റിലെ 180 എം പിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി. അമേരിക്കയ്‌ക്ക് ശക്തമായ തിരിച്ചടി നൽകുക, നയതന്ത്ര ചർച്ചകൾക്കായി പ്രത്യേക കമ്മീഷൻ രൂപീകരിക്കുക, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണം പൂർണ്ണമായും നിയമവിധേയമാക്കുക എന്നീ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിന്റെ അതിർത്തി പോസ്റ്റുകൾക്ക് നേരെയും സമുദ്രത്തിലെ എണ്ണ ഖനന പ്ലാറ്റ്‌ഫോമിന് നേരെയും ശക്തമായ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജോർദാനിലെ അമേരിക്കൻ തവളങ്ങൾ ആക്രമിച്ചു എന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ യുഎഇയുടെ കപ്പൽ ആക്രമിച്ചു. ഇതിലെ 21 പേരെ ഒമാൻ രക്ഷിച്ചു.
ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കുവൈത്ത്, യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയും ഒമാൻ ഉൾക്കടലിന് മുകളിലുള്ള വ്യോമപാതയും പൂർണ്ണമായും ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് ഏജൻസി അടിയന്തര നിർദ്ദേശം നൽകി.
















