Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 02:00 pm IST
in Entertainment

ജയറാമിനെ വിശ്വസിച്ച് മകന്‍ കാളിദാസ് ജയറാമിനെ വച്ച് സിനിമയെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായിപ്പോയ സഹോദരനെക്കുറിച്ച് നടി ഉഷ ഹസീന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ കൂടെയുണ്ടാകുമെന്ന് വാക്കു കൊടുത്ത ജയറാം വന്നില്ലെന്നും ഉഷ ഹസീന വെളിപ്പെടുത്തിയിരുന്നു. ആ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

ഒന്നുമില്ലായ്‌മയില്‍ നിന്നും സിനിമാ മേഖലയിലെത്തി, തന്റെ കഠിനാധ്വാനത്തിലൂടേയും അര്‍പ്പണ മനോഭാവത്തിലൂടേയും തന്റേതായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത നിര്‍മാതാവായിരുന്നു ഹസീബ്. സിനിമ നിര്‍മാണം കൂടാതെ നിര്‍മാതാക്കള്‍ക്ക് ഫൈനാന്‍സ് അറേഞ്ച് ചെയ്യല്‍, സാറ്റലൈറ്റ് റൈറ്റ് വാങ്ങിക്കെടുക്കല്‍, എന്നതൊക്കെ ചെയ്ത് സിനിമാ രംഗത്ത് അവിഭാജ്യ ഘടകമായി അദ്ദേഹം മാറി.

ആലപ്പുഴയില്‍ അത്യാഢംബര ഭവനവും ആഢംബര വാഹനങ്ങളും ഗോള്‍ഡ് ഷോപ്പും മറ്റുമായി രാജകീയമായി വാഴുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഇരുട്ടടി ഹസീബിന് ഏല്‍ക്കുന്നത്. ഒരു നിര്‍മാതാവ് പണം മുടക്കിയ ശേഷം പകുതിയ്‌ക്ക് ഉപേക്ഷിച്ചു പോയ ഒരു സിനിമ ഏറ്റെടുക്കാന്‍ ഹസീബ് നിര്‍ബന്ധിതനായി. അതുവരെ വലിയ താരമൂല്യമുള്ള ചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന ഹസീബ് ആദ്യമായി പുതുമുഖ സംവിധായകരുടെ ഒരു സിനിമ ഏറ്റെടുത്തി. കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ ആയിരുന്നു ആ ചിത്രം.

ഞാന്‍ ഹസീബിനോട് ചോദിച്ചു, എല്ലാം ബിസിനസ് കണ്ണോട് കൂടി മാത്രം നോക്കി കാണുന്ന ഹസീബ് എന്തുകൊണ്ടാണ് ഇങ്ങനൊരു പടം ഏറ്റെടുത്തതെന്ന്. അതിന് ഹസീബ് പറഞ്ഞ മറുപടി, അത് ജയറാമിന് മേലുള്ള തന്റെ വിശ്വാസം ആണെന്നാണ്. എന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം, അതിന് എന്ത് സംഭവിച്ചാലും ഞാന്‍ ഒപ്പമുണ്ടാകും, എന്ത് സംഭവിച്ചാലും നമുക്ക് പരിഹരിക്കാം എന്ന് ജയറാം പറഞ്ഞു. ആ ഉറപ്പാണ് എന്റെ വിശ്വാസം എന്ന് ഹസീബ് പറഞ്ഞു.

പലരും ഇതിന് തലവച്ചു കൊടുക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ താന്‍ അതിനൊന്നും ചെവി കൊടുത്തില്ലെന്നും ഹസീബ് പറഞ്ഞു. അങ്ങനെ നിരവധി കോടികള്‍ വാരിയെറിഞ്ഞു കൊണ്ട് ഷൂട്ടിങ് ആരംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും കേരളത്തിലുമൊക്കെ ഷൂട്ടിങ് പൊടിപൊടിച്ചു. ഷൂട്ടിങ് പുരോഗമിക്കെ മാര്‍വാടികളുടെ കയ്യില്‍ നിന്നും വട്ടി പലിശയ്‌ക്ക് പണം കടമെടുത്തു കൊണ്ടേയിരുന്നു. അങ്ങനെ നാലിടത്തു നിന്നുമാണ് പണം തീര്‍ക്കാന്‍ ഫൈനാന്‍സ് എടുത്തത്.

വലിയ ആഘോഷത്തോടെ പടം റിലീസ് ചെയ്തപ്പോള്‍ പോസ്റ്റര്‍ ഒട്ടിച്ച പണം പോലും കിട്ടിയില്ല. പടം എട്ട് നിലയില്‍ വീണു. ഒപ്പം ആ മാനസിക ആഘാതത്തില്‍ ഹസീബെന്ന നിര്‍മാതാവും വീണു. ഈ സിനിമ കാരണം ഹസീബിനുണ്ടായ നഷ്ടം ഏകദേശം പത്ത് കോടിയോളം രൂപയാണ്. കടം കയറി തകര്‍ന്ന നിര്‍മാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക. തന്റെ കഷ്ടപ്പാടില്‍ ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിച്ചു.

ആട് പുലിയാട്ടത്തിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തേയും കൂട്ടിയാണ് ഹസീബ് ജയറാമിനെ കാണാനെത്തിയത്. ആട്പുലിയാട്ടം 2 ചെയ്യാന്‍ കഥ റെഡിയാണെന്നും ഡേറ്റ് നല്‍കി സഹായിക്കണമെന്നും ഹസീബ് ജയറാമിനോട് പറഞ്ഞു. ഡേറ്റിനായി ഒരു വര്‍ഷം കാത്തിരിക്കണമെന്നായിരുന്നു ജയറാമിന്റെ അഴകൊഴമ്പന്‍ മറുപടി. ആ സമയങ്ങളില്‍ ജയറാമിന് വലിയ സിനിമകളോ തിരക്കുകളോ ഉണ്ടായിരുന്നില്ലെന്നാണ് ഹസീബ് പറയുന്നത്. പണമില്ലാത്ത തന്നെ ഒഴിവാക്കാനായിട്ടാണ് ജയറാം ഇങ്ങനെ പറഞ്ഞതെന്ന് ഹസീബിന് മനസിലായി. മകന്റെ കാര്യത്തിനായി പറഞ്ഞ കാര്യങ്ങളൊക്കെ ജയറാം അപ്പാടെ വിഴുങ്ങിയിരിക്കുന്നു. തകര്‍ന്നിരിക്കുന്ന ഹസീബിന് ജയറാം അയച്ച മെസേജ് എല്ലാം നല്ലതിനാണ്, ഇതും നല്ലതിനാണ് എന്ന് കരുതുക, ദൈവം സഹായിക്കും, ഞാന്‍ പ്രാര്‍ത്ഥിക്കാം. അവിടേയും ജയറാം വാക്ക് പാലിച്ചില്ല. കടക്കാര്‍ വന്ന് ഹസീബിനെ വരിഞ്ഞു മുറുക്കി. അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം ജപ്തിയുടെ വക്കിലെത്തി.

ഹസീബ് എന്നോട് എല്ലാക്കാര്യങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ജയറാമിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. സാമ്പത്തികമായി ആകെ ബുദ്ധിമുട്ടിലാണ്. ഗോകുലം ഗോപാലനോട് വാങ്ങിയ മുതല്‍ കൊടുക്കാം, പലിശയൊഴിക്കി തരാന്‍ ഗോപാലേട്ടനോട് ജയറാം പറഞ്ഞാല്‍ കേള്‍ക്കും. ജയറാം അത് ഏറ്റെങ്കിലും അത് ചെയ്തു തന്നില്ല.

കടുത്ത മാനസികാഘാതത്താല്‍ പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് ഹസീബ് ആശുപത്രിയില്‍ കിടന്നത്. ഒരേ സമയം രണ്ട് ഓപ്പറേഷനുകള്‍ക്ക് വിധേയകനാകേണ്ട സാഹചര്യമുണ്ടായി. അന്ന് മമ്മൂട്ടിയാണ് ഡോക്ടര്‍മാരെ വിളിച്ച് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഇടപെടല്‍ നടത്തിയത്. ഒടുവില്‍ 11.5 ലക്ഷം രൂപ സെറ്റില്‍ ചെയ്തത് ബാദുഷയും ആന്റോ ജോസഫും ചേര്‍ന്നാണ്. ഇത്തരം ഗുരുതരാവസ്ഥയിലൂടെ കടന്നുപോകാന്‍ കാരണക്കാരനായവന്‍ ഇതൊന്നും അറിഞ്ഞതുമില്ല, കേട്ടതുമില്ല. ആ വഴി വന്നതുമില്ല.

Tags: JayaramKalidas JayaramLatest newsAlappy ashrafUsha Haseenahaseeb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)
World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)
India

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.