Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: കെഎസ്ആര്‍ടിസി എംപാനൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. മതിയായ പണം ഇല്ല എന്നതാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ മറുപടി. സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നതാണ് ഉയരുന്ന വിമർശനം.

നേരത്തേ രണ്ട് ഘട്ടങ്ങളായായിരുന്നു ശമ്പളം നല്‍കിയിരുന്നത്. മാസത്തില്‍ പതിനഞ്ച് വരെ ആദ്യ ഗഡുവും ശേഷം അടുത്ത ഗഡുവുമായിരുന്നു നല്‍കിയിരുന്നത്. ജൂണ്‍ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി സാമ്പത്തിക ബാധ്യതയുണ്ടാക്കുമോയെന്നാണ് തൊഴിലാളികളുടെ ആശങ്ക.

സാധാരണ രീതിയിൽ ഓരോ മാസവും ഒന്നിനും അഞ്ചിനും ഇടയിലാണ് ഇവർക്ക് ശമ്പളം ലഭിക്കുന്നത്. ഈ മാസം പത്തായിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. 8000 ത്തോളം എംപാനൽ ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ഉള്ളത്. 20 വർഷമായി ജോലി ചെയ്യുന്നവരാണ് പലരും. കെഎസ്ആർടിസി സ്ഥിരം ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ഇൻസെന്റീവ് ബാറ്റയും നൽകിയിട്ടില്ലെന്നും പരാതിയുണ്ട്.

സാമ്പത്തിക ബാധ്യത മൂലം ശമ്പളം പിടിച്ചുവെച്ചിരിക്കുകയാണോ എന്നാണ് ജീവനക്കാര്‍ക്കിടയിലെ സംശയം. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാത്തതാണോ കാരണമെന്നും ഇവര്‍ ചോദിക്കുന്നു. ശമ്പളം വൈകുന്നത് സംബന്ധിച്ച് കെഎസ്ആർടിസി അധികൃതര്‍ ജീവനക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

Recent Posts