Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 09:11 am IST
in Football
പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

വാന്‍കൂവര്‍: പോര്‍ച്ചുഗലിനും ബ്രസീലിനും പിന്നാലെ ലാറ്റിനമേരിക്കന്‍ കേളീ ശൈലിയുടെ വക്താക്കളായ കൊളംബിയയും വീണു. ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടിനൊടുവില്‍ യൂറോപ്യന്‍ കരുത്തരായ സ്വിറ്റ്‌സര്‍ലന്‍ഡിനോടാണ് ഹമീഷ് റോഡ്രിഗസിന്റെ കൊളംബിയ കീഴടങ്ങിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സ്വിസ് പടയുടെ വിജയം. ഷൂട്ടൗട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡ് നാലെണ്ണം വലയിലാക്കിയപ്പോള്‍ കൊളംബിയയ്‌ക്ക് മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്. വിജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലെത്തി. ഈജിപ്തിനെ പരാജയപ്പെടുത്തിയ അര്‍ജന്റീനയാണ് ക്വാര്‍ട്ടിറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിനായി ഗ്രാനിറ്റ് ഷാക്ക, സെക്കി അംദുനി, സെഡ്രിക് ഇറ്റെന്‍, റൂബന്‍ വാര്‍ഗാസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മാനുവല്‍ അകാന്‍ജിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. കൊളംബിയയ്‌ക്കുവേണ്ടി യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റേറോ, യമിന്‍ട്ടണ്‍ കാംപാസ്, ലൂയിസ് ഡിയാസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഡവിന്‍സണ്‍ സാഞ്ചസിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. അവര്‍ക്കായി നാലാം കിക്കെടുത്ത കുച്ചോ ഹെര്‍ണാണ്ടസിന്റെ കിക്ക് സ്വിസ് ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു.

1954-ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയതിനുശേഷം ഇതാദ്യമായാണ് സ്വിസ് പട ലോകകപ്പിന്റെ അവസാന എട്ട് ടീമുകളിലൊന്നാകുന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും പ്രീ ക്വാര്‍ട്ടറിലും വീണു. അതേസമയം 2014നുശേഷം ആദ്യമായി ക്വാര്‍ട്ടറില്‍ പ്രവേശിക്കാമെന്ന കൊളംബിയയുടെ സ്വപ്‌നമാണ് ഇന്നലെ തോല്‍വിയോടെ ഇല്ലാതായത്.

കളിയില്‍ പന്ത് കൈവശം വയ്‌ക്കുന്നതില്‍ സ്വിസിന് നേരിയ മുന്‍തൂക്കം ലഭിച്ചെങ്കിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ കൊളംബിയയായിരുന്നു മുന്നില്‍. മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടക്കം അവര്‍ ആകെ പായിച്ചത് 15 എണ്ണം. സ്വിസാകട്ടെ രണ്ട് ഓണ്‍ ടാര്‍ഗറ്റ് അടക്കം ഏഴ് ഷോട്ടുകള്‍ മാത്രമാണ് തൊടുത്തത്.

മത്സരത്തിലുടനീളം കൊളംബിയയും സ്വിറ്റസര്‍ലന്‍ഡും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മനോഹരമായ ഒട്ടേറെ ഗോള്‍ ശ്രമങ്ങളുണ്ടായെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല. പരിക്കേറ്റ യൊഹാന്‍ മാന്‍സാംബിയുടെ അഭാവം സ്വിറ്റ്സര്‍ലന്‍ഡിന്റെ മുന്നേറ്റങ്ങളില്‍ നിഴലിച്ചു. പരിശീലനത്തിനിടെ മുട്ടിന് പരിക്കേറ്റതാണ് മാന്‍സാംബിക്ക് തിരിച്ചടിയായത്. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മികച്ച ഫോമിലായിരുന്നു താരം. ഇന്നലെ കളിക്കാനിറങ്ങിയതോടെ കൊളംബിയന്‍ നായകന്‍ ഹമീഷ് റോഡ്രിഗസ് ഒരു നേട്ടം സ്വന്തമാക്കി. കൊളംബിയയ്‌ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരമെന്ന റിക്കാര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്. അവരുടെ വിഖ്യാത ഗോളി ഡേവിഡ് ഒസ്പിനയുടെ പേരിലുണ്ടായിരുന്ന 130 മത്സരങ്ങളെന്ന റിക്കാര്‍ഡാണ് ഇന്നലെ 131 മത്സരങ്ങള്‍ കളിച്ച് 34കാരനായ റോഡ്രിഗസ് തിരുത്തിയത്.

സ്വിറ്റ്‌സര്‍ലന്‍ഡ് 4-2-3-1 ശൈലിയിലും കൊളംബിയ 4-4-1-1 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. 14-ാം മിനിറ്റില്‍ കൊളംബിയക്ക് ഫ്രീകിക്ക്. ഹമീഷ് റോഡ്രിഗസ് എടുത്ത കിക്ക് സ്വിസ് ഗോളി ഗ്രെഗോര്‍ കോബെല്‍ കൈയിലൊതുക്കി. 22-ാം മിനിറ്റില്‍ കൊളംബിയ താരം ഗുസ്താവോ പ്യുവേര്‍ട്ട ബോക്‌സിന് തൊട്ടുപുറത്തുനിന്ന് പറത്തിയ മനോഹരമായ ഷോട്ട് സ്വിസ് ഗോളി രക്ഷപ്പെടുത്തി. 31-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഡാനിയേല്‍ മുനോസ് തൊടുത്ത ഉഗ്രന്‍ ഷോട്ട് കൊളംബിയന്‍ ഗോളി പറന്ന് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിലും സ്വിസ് ടീം ഗോളിനായി ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ കൃത്യമായി തടുത്തു. ഇരു ടീമുകളും ബോക്‌സ് വരെയെത്തി മടങ്ങിപ്പോകുന്നതാണ് കണ്ടത്. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയിലും പ്രതിരോധ നിര ശക്തമായി തുടര്‍ന്നതോടെ ഇരു ടീമുകള്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. 46-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ജിബ്രില്‍ സോ ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നാലെ പോസ്റ്റിന് തൊട്ടുപുറത്തുനിന്നു ലഭിച്ച ഫ്രീകിക്കും സ്വിറ്റ്‌സര്‍ലന്‍ഡിന് ഗോളാക്കാനായില്ല. 55-ാം മിനിറ്റില്‍ ഫാബിയന്‍ റെയ്ഡര്‍ എടുത്ത ഫ്രീകിക്ക് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ പുറത്തേക്ക് പോയി. തുടര്‍ന്നും കടുപ്പിച്ച പ്രതിരോധത്തിനൊപ്പം മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും നിശ്ചിത സമയത്ത് വിജയഗോള്‍ വിട്ടുനിന്നു. ഇതോടെ കളി അധികസമയത്തേക്ക്. എക്‌സ്ട്രാ സമയത്തും ഗോള്‍വിട്ടനിന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

Tags: FIFA World Cup 2026England-Swiss
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫോക്‌സ്ബറോ യുദ്ധം; പിഴവുറ്റ ഫ്രാന്‍സും പൊരുതിക്കയറുന്ന മൊറോക്കോയും

Football

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

Football

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍
Football

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

Football

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.