
കൊച്ചി : രാജ്യവിരുദ്ധനായ മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ യുഎഇയിലുള്ള ഇന്ത്യാ വിരുദ്ധരായ ജിഹാദികൾക്കും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതിയുടെ അഭിമുഖത്തിന് താഴെ ഇന്ത്യാവിരുദ്ധ പരാമർശവും , പാക് അനുകൂല കമന്റുമാണ് മുഹമ്മദ് സനൂഫ് ചെയ്തത്.
മുഹമ്മദ് സനൂഫിനെതിരെ യുഎ പി എ യും ചുമത്തിയിട്ടുണ്ട്. സനൂഫിനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ഇമിഗ്രിഷേഷൻ ഓഫീസർ തടഞ്ഞ് വച്ച് മുട്ടം പൊലീസിന് കൈമാറുകയായിരുന്നു. വിദേശത്തിരുന്ന് എന്ത് രാജ്യവിരുദ്ധപ്രവർത്തനം നടത്തിയാലും അവർ എന്ന് നാട്ടിലെത്തിയാലും അകത്താകും എന്നതിന് ഉദാഹരണമാണ് സനൂഫിന്റെ അറസ്റ്റ്. യുഎപിഎ ചുമത്തിയാൽ കുറഞ്ഞത് ഒരു വർഷം അകത്ത് കിടക്കേണ്ടിയും വരും. ചില സാഹചര്യങ്ങളിൽ എൻ ഐ എ ഇടപെട്ട് തിഹാർ ജയിലിലേയ്‌ക്കും മാറ്റിയേക്കും.
അതേസമയം സനൂഫിനെ ന്യായീകരിക്കാനും ചില ഇസ്ലാമിസ്റ്റുകൾ രംഗത്തുണ്ട്. സനൂഫിന്റെ അക്കൗണ്ട് സംഘികൾ ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്തതാണ് എന്നാണ് ചില ഇസ്ലാമിസ്റ്റുകൾ പറയുന്നത്.