Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : അമ്മയിലെ വിവാദങ്ങൾ കനക്കുന്നതിനിടെ തന്റെ വർഗീയ നിലപാടുകൾ കൂടി വ്യക്തമാക്കുകയാണ് നടി മാല പാർവതി. ലൗ ജിഹാദിനെയടക്കം വെളുപ്പിക്കാൻ ശ്രമിക്കുകയാണ് മാലാ പാർവതി.

കേരള സ്റ്റോറി പോലുള്ള ഒരു സിനിമ കണ്ടിട്ട് ഞെട്ടാത്ത ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ് നമുക്ക് മാത്രമാണ് ഇത് എന്ത് സിനിമ എന്ന് തോന്നിയത്. എന്നാൽ അങ്ങ് നോർത്തിലേക്ക് എത്തുമ്പോൾ എല്ലാവരും കേരളത്തെ ആ രീതിയിലാണ് മനസ്സിലാക്കി വയ്‌ക്കുന്നത്. ഇതെല്ലാം സത്യമായ കാര്യങ്ങൾ ആണെന്ന് രീതിയിലാണ് മറ്റു സംസ്ഥാനത്തുള്ളവർ ഈ സിനിമയിലൂടെ മനസ്സിലാക്കിയത് എന്നും മാല പർവതി പറഞ്ഞു. നോർത്ത് കാത്തിരിക്കുകയാണ് കേരളത്തിലെ മത തീവ്രവാദ സംസ്ഥാനമാക്കി മാറ്റുന്നതിന് വേണ്ടി.

നാളെ മലപ്പുറം ജില്ലയെ ഒരു കാശ്മീരാക്കി മാറ്റി അവിടെ പ്രസിഡന്റ് ഭരണം വന്നു കഴിഞ്ഞാൽ ഇന്ത്യയിലെ ഒരു സംസ്ഥാനവും അതിനെ ചോദ്യം ചെയ്യില്ല. ഒരുപക്ഷേ തമിഴ്നാടും നമ്മളും മാത്രമേ അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അതിനെ ചോദ്യം ചെയ്യുകയുള്ളൂ. ആ രീതിയിലാണ് ഇക്കൂട്ടർ ഇവിടെ അജണ്ട ഉണ്ടാക്കുന്നത് 10, 15 വർഷം കഴിഞ്ഞ് ഇന്ത്യ അഭിമുഖീകരിക്കേണ്ട ഒരു സാഹചര്യത്തെ അവർ ഇപ്പോഴേ അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇതിനെ നമ്മൾ മുൻകൂട്ടി കാണേണ്ടതുണ്ട്. ഒരിക്കലും ബിജെപിക്ക് കേരളത്തിൽ അയിത്തം ഉണ്ടെന്ന് പറയാൻ പറ്റില്ല നമ്മുടെ നിയമസഭയിലേക്ക് മൂന്ന് എംഎൽഎമാരെ ബിജെപിക്ക് നൽകിയിട്ടുണ്ട്. അതിനാൽ കേരളത്തിൽ ബിജെപിയോട് അയിത്തം ഒന്നുമില്ല. എന്നാൽ ഇക്കൂട്ടർ കേരളത്തിൽ ഒരു അജണ്ട നടപ്പിലാക്കാൻ നോക്കിയിട്ടില്ല നോക്കുന്നില്ല എന്ന് പൂർണമായി വിശ്വസിക്കാൻ പറ്റില്ല. അതിനുദാഹരണമാണ് കേരള സ്റ്റോറി എന്ന ഹിന്ദി സിനിമ. ഇത്തരം ഒരു സിനിമകളിൽ പോലും ഒരു മുസൽമാനെ നീതീകരിച്ചുകൊണ്ട് ഇല്ല. എന്നാൽ ഈ സിനിമ എടുത്തവർക്ക് പ്രധാനമന്ത്രിയുടെ അടക്കം പിന്തുണ ലഭിച്ചിട്ടുണ്ട്. അങ്ങനെയൊരു നാടാണിത് “ എന്നൊക്കെയാണ് മാലാ പാർവതിയുടെ പ്രസ്താവന.

പ്രണയകുരുക്കിൽ അകപ്പെട്ട പല പെൺകുട്ടികളും തന്നെ മുന്നോട്ട് വന്ന് ലൗജിഹാദിനെ പറ്റി പറഞ്ഞിട്ട് പോലും മാലാ പാർവതിയെ പോലെയുള്ളവർ ഇന്നും അതിനെ വെളുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതുമാത്രമല്ല കേരളത്തിലെ ഒരു ജില്ല മാത്രമായ മലപ്പുറത്ത് പ്രസിഡന്റ് ഭരണം കൊണ്ടുവരാൻ ശ്രമിക്കുമെന്ന അസംബന്ധവും പ്രചരിപ്പിക്കാനാണ് മാലാ പാർവതിയുടെ ശ്രമം . കേരള സ്റ്റോറി സിനിമയ്‌ക്ക് പ്രധാനമന്ത്രി പിന്തുണ നൽകിയതിനെയും അവർ എതിർക്കുന്നുണ്ട്.

മാലാപാർവതിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ‘ അമ്മ സംഘടനയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് എനിക്കറിയില്ല, പക്ഷേ പരസ്യമായി ഇമ്മാതിരി വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വയ്‌ക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെയൊരിത്. ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം ഒന്നും നടപ്പില്ല ചേച്ചീ! ‘ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായം.

Recent Posts