Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിണറായിയുടെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ത്തതിന് പിന്നാലെ കാര്‍ ഡ്രൈവര്‍ ശ്യാംരാജ് ജീവിതം വഴിമുട്ടിയ അവസ്ഥയില്‍. കാര്‍ വര്‍ക് ഷോപ്പിലാണ്. കേടുപാടുകള്‍ പരിഹരിച്ച് പുറത്തിറക്കണമെങ്കില്‍ 1.75 ലക്ഷം രൂപ വേണം.

കാര്‍ വായ്‌പ കുടിശികയായതിനെ തുടര്‍ന്ന് ശ്യാംരാജിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസും കിട്ടി. കുടിശികയുള്ള അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കില്‍ കാര്‍ പിടിച്ചെടുക്കും.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കാര്‍ തല്ലിത്തകര്‍ത്തതും വലിയ വിവാദമായതോടെ ശ്യാംരാജിനെ സഹായിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. കാര്‍ പണി തീര്‍ത്തു നല്‍കാമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നരമാസംകഴിഞ്ഞിട്ടും പാര്‍ട്ടിക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ഇപ്പോള്‍ പെയിന്റിംഗ് ജോലിക്ക് പോയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് ഡ്രൈവര്‍ ശ്യാംരാജ് പറഞ്ഞു.സി ഐ ടി യു യൂണിയന്‍ അംഗമാണ് ശ്യാംരാജ്.

Recent Posts