വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിയും തമ്മിലുള്ള വാക്പോര് വീണ്ടും രൂക്ഷമാകുന്നു. മെലോണി തന്നോട് അമിത താത്പര്യം കാണിക്കുന്നുവെന്നും നിശ്ചിത അകലം പാലിക്കുന്ന സംരക്ഷണ ഉത്തരവ് (Restraining Order) വേണമെന്ന തരത്തിലുള്ള പരിഹാസ രൂപേണയുള്ളതാണ് ട്രംപിന്റെ പോസ്റ്റ്. തന്റെ സോഷ്യൽ മീഡിയ ആയ ട്രൂത്ത് സോഷ്യലിൽ കൂടി രംഗത്തെത്തിയിരിക്കുന്നത്.
തന്നോട് ആരാധനയാണെന്ന് വരുത്തിത്തീർക്കാനുള്ള തരത്തിൽ ട്രംപിനെ മെലോണി കൗതുകത്തോടെ നോക്കിനിൽക്കുന്ന ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്. തുർക്കിയിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടി ആയാണ് ട്രംപിന്റെ പോസ്റ്റ്.
കഴിഞ്ഞ മാസം ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മെലോണി തന്നെ കൗതുകത്തോടെ നോക്കിനിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ ട്രോൾ. തന്നെ കണ്ടപ്പോൾ ഫോട്ടോ എടുക്കാനായി മെലോണി നിരന്തരം യാചിച്ചുവെന്നും അമിത ആരാധന കാണിച്ചുവെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ പ്രസ്താവനയ്‌ക്കെതിരെ മെലോണി കടുത്ത ഭാഷയിൽ അന്ന് തന്നെ തിരിച്ചടിച്ചിരുന്നു. ട്രംപിന്റെ വാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും താനോ ഇറ്റലിയോ ആരുടെയും മുന്നിൽ കെഞ്ചാറില്ലെന്നും മെലോണി വ്യക്തമാക്കിയിരുന്നു. കൂടാതെ അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരം അനാവശ്യമായ ആക്രമണങ്ങൾ തികച്ചും യുക്തിരഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിന്റെ തുടർച്ചയായാണ് ‘ഒരു റെസ്ട്രെയിനിങ് ഓർഡർ ആവശ്യമുണ്ട്’ എന്ന അടിക്കുറിപ്പോടെ പുതിയ ചിത്രം ട്രംപ് പോസ്റ്റ് ചെയ്തത്. ട്രംപിന്റെ ഈ പോസ്റ്റ് മിനിറ്റുകൾക്കകം തന്നെ ആഗോളതലത്തിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
















