
ന്യൂഡൽഹി : ഇന്ത്യ സാമ്പത്തിക വളർച്ചയിലേയ്‌ക്ക് കുതിക്കുകയാണെന്ന് ലോകരാജ്യങ്ങളിൽ നിന്നുള്ള പല ഏജൻസികളും മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതൊക്കെ വെറും പി ആർ വർക്കാണെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയവരാണ് ഇന്ത്യയിലെ ഇടത്-ഇസ്ലാമിസ്റ്റ് സംഘം . എന്നാൽ ഇന്ന് അവരുടെ ഉറക്കം കളയുന്നത് ഇന്ത്യൻ സാമ്പത്തിക മേഖലയെ പുകഴ്‌ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതാണ്.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മികച്ച പുരോഗതി നേടുകയാണെന്നും 7-8 ശതമാനം വളർച്ചയിലാണ് കുതിപ്പെന്നുമാണ് ട്രമ്പ് അഭിമുഖത്തിൽ പറഞ്ഞത് . മികച്ച സാമ്പത്തിക വളർച്ച ഉയർന്ന പലിശ നിരക്കിനുള്ള മാനദണ്ഡമാക്കരുതെന്നും ഇന്ത്യയെപ്പോലെ അമേരിക്കയെയും വളരാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷം വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യയെ ‘ചത്ത സമ്പദ്‍വ്യവസ്ഥ’യെന്ന് (ഡെഡ് ഇക്കോണമി) ട്രമ്പ് വിളിച്ചതിനെ മോദിയ്‌ക്കെതിരെയുള്ള യുദ്ധകാഹളമായി ഉയർത്തിയവരാണ് കോൺഗ്രസും , ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങളും. അന്ന് ട്രമ്പിനെ വാനോളം പുകഴ്‌ത്തിയ രാഹുലിനെയും കൂട്ടരെയും കാണാനേയില്ല.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ട്രമ്പ് പുകഴ്‌ത്തിയത് കേട്ടതേയില്ലെന്ന നിലപാടിലാണിവർ. ഒരു വർഷത്തിനിടയിൽ ഇന്ത്യയും ട്രംപും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചതായും വിവരമുണ്ട്. അടുത്ത കൊല്ലത്തിന്റെ ആദ്യത്തോടെ ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.